വാഷി൦ഗ്ടണ്‍: സലഫി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടു.
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ ഇദ്‌ലിബില്‍ ഉണ്ടായ ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്.
സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി ശരീരത്തില്‍ സ്‌ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നുവെന്ന്ന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ലോകത്തെ വിറപ്പിച്ച കൊടുംഭീകരന്‍ ഭീരുവിനെപ്പോലെ മരണം വരിച്ചുവെന്നാണ് ട്രംപ് പറഞ്ഞത്.
ചിതറിത്തെറിച്ച മൃതദേഹം ഡിഎന്‍എ പരിശോധന നടത്തിയാണ് മരിച്ചത് ബാഗ്ദാദി തന്നെയെന്ന് സ്ഥിരീകരിച്ചത്.
ഇയാളുടെ രണ്ടു ഭാര്യമാരും മൂന്നു മക്കളും കൊല്ലപ്പെട്ടതായും ട്രംപ് പറഞ്ഞു. 11 മക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
ഞായറാഴ്‌ച രാവിലെ അമേരിക്കൻ സമയം ഒമ്പതിന് ശേഷം(ഇന്ത്യൻ സമയം രാത്രി ഏഴോടെ) യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചത്.
എന്നാല്‍, ഇക്കാര്യത്തിൽ ഐഎസ് ഇതുവരെ പ്രതികരണ൦ അറിയിച്ചിട്ടില്ല. ബഗ്ദാദി കൊല്ലപ്പെട്ടതായി നേരത്തെയും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
2010ല്‍ ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ്‌ഐയുടെ നേതാവായ ബഗ്ദാദി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒളിവില്‍ കഴിയുകയാണ്.
ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.
അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന സൂചന നല്‍കി നേരത്തെ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഒരുവലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.