Myanmar: പ്രതിഷേധം ശക്തമാകുന്നതിനിടെ മ്യാന്മാർ MIlitary Coup Aung San Suu Kyi യുടെ തടവ് ഫെബ്രുവരി 17 വരെ നീട്ടി

ഓങ് സാൻ സൂചിയുടെ റിമാൻഡ് ഫെബ്രുവരി 17ന് അവസാനിക്കുമെന്ന് വക്കീലായ മൗങ് സോ അറിയിച്ചു. തിങ്കളാഴ്ച്ച റിമാൻഡ് പൂർത്തിയാകാൻ ഇരിക്കെയായിരുന്നു ഈ പുതിയ നടപടി.  

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 10:57 AM IST
  • തിങ്കളാഴ്ച്ച റിമാൻഡ് പൂർത്തിയാകാൻ ഇരിക്കെയായിരുന്നു ഈ പുതിയ നടപടി.
  • ഓങ് സാൻ സൂചിയുടെ റിമാൻഡ് ഫെബ്രുവരി 17ന് അവസാനിക്കുമെന്ന് വക്കീലായ മൗങ് സോ അറിയിച്ചു
  • പ്രതിഷേധം നടത്തുന്ന ജനങ്ങളുടെ പ്രധാന ആവശ്യം Aung San Suu Kyi യെ മോചിപ്പിക്കണമെന്നതാണ്.
  • ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്.
Myanmar: പ്രതിഷേധം ശക്തമാകുന്നതിനിടെ മ്യാന്മാർ MIlitary Coup Aung San Suu Kyi യുടെ തടവ് ഫെബ്രുവരി 17 വരെ നീട്ടി

മ്യാന്മാർ മിലിറ്ററി ഭരണകൂടം Aung San Suu Kyi യുടെ തടവ് ഫെബ്രുവരി 17 വരെ നീട്ടി. തിങ്കളാഴ്ച്ച റിമാൻഡ് പൂർത്തിയാകാൻ ഇരിക്കെയായിരുന്നു ഈ പുതിയ നടപടി. മ്യാന്മറിൽ സൈനിക ഭരണകൂടത്തിനെതിരെ (Military)പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.  പ്രതിഷേധം നടത്തുന്ന ജനങ്ങളുടെ പ്രധാന ആവശ്യം Aung San Suu Kyi യെ മോചിപ്പിക്കണമെന്നതാണ്,

ഓങ് സാൻ സൂചിയുടെ ( Aung San Suu Kyi) റിമാൻഡ് ഫെബ്രുവരി 17ന് അവസാനിക്കുമെന്നാണ് വക്കീലായ മൗങ് സോ അറിയിക്കുന്നത്. സാൻ സൂചിയുടെ  തടവ് നീട്ടിയത് സൈനിക ഭരണകൂടവും പ്രതിഷേധക്കാരുമായുള്ള പ്രശ്‌നം വീണ്ടും രൂക്ഷമാകാൻ സാധ്യതയുണ്ട്. തങ്ങൾ തെരഞ്ഞെടുത്ത ഭരണകൂടത്തിന് ഭരണം തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ പ്രതിഷേധം നടത്തുന്നത്.

ALSO READ: Myanmar സൈനിക അട്ടിമറി: Aung San Suu Kyiയോട് സംസാരിക്കണമെന്ന US ന്റെ ആവശ്യം Myanmar തള്ളി

ഞയറാഴ്ച്ച രാത്രി മുഴുവൻ നീണ്ട് നിന്ന പ്രതിഷേധത്തെ തുടർന്ന് സൈനിക ഭരണകൂടം ഇന്റർനെറ്റ് സർവീസുകൾ നിർത്തിവെച്ചിരുന്നു. എന്നാൽ തിങ്കളാഴ്ചയും ജനങ്ങൾ നഗരം വിട്ട് തിരിച്ച് പോകാൻ തയ്യാറായില്ല അതിനാൽ ഇനിയും ഇന്റർനെറ്റ് സവീസുകൾ പുനഃസ്ഥാപിച്ചിട്ടില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് മ്യാന്മറിൽ (Myanmar)ഇന്റർനെറ്റ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്. ഇത് മാത്രമല്ല ഭരണകൂടം നഗരത്തിൽ സെക്യൂരിറ്റിയും ശക്തമാക്കിയിട്ടുണ്ട്.

ALSO READ: Myanmar: Military ഭരണത്തിനെതിരെ പ്രതിഷേധം രൂക്ഷമായി കൊണ്ടിരിക്കെ US President Biden മ്യാന്മർ സൈനിക ഭരണകൂടത്തിനെതിരെ ഉപരോധം ഏർപ്പെടുത്തി

സൈനിക അട്ടിമറിയ്‌ക്കെതിരെ ഫെബ്രുവരി 6  മുതലാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.   തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. പ്രതിഷേധം ശക്തമായതിനെ തുടർന്ന് അന്ന് തന്നെ മ്യാന്മറിൽ ഇന്റർനെറ്റും (Internet) ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേന്ന് തന്നെ പുനസ്ഥാപിച്ചിരുന്നു.  വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭരണാധികാരികൾ വെള്ളിയാഴ്ച ട്വിറ്ററും (Twitter) ഇൻസ്റ്റഗ്രാമും ബാൻ ചെയ്‌തു. നേരത്തെ ഫേസ്ബുക്കും ഭാഗികമായി ബാൻ ചെയ്തിരുന്നു.

ALSO READ: Aung San Suu Kyi യെയും പ്രസിഡിന്റിനെയും ഉടൻ വിട്ടയക്കണം ഇല്ലെങ്കിൽ Myanmar കനത്ത തിരിച്ചടി നേരിടുമെന്ന് US President Joe Biden

 ഫെബ്രുവരി (February)ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. മ്യാന്‍മര്‍‌ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News