പൊങ്യാങ്: അമേരിക്കയെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയില്‍ ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന അമേരിക്കന്‍ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് ഉത്തര കൊറിയ അമേരിക്കയ്ക്ക് ശക്തമായ ഫസൽ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഐക്യരാഷ്ട്രസഭ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആണവ പരീക്ഷണം നിര്‍ത്തിയില്ലെങ്കില്‍ ഉത്തര കൊറിയന്‍ അതിര്‍ത്തി അടക്കുമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതൊന്നും ഉത്തര കൊറിയ മുഖവിലക്കെടുത്തിട്ടില്ല.
കൂടുതല്‍ ശക്തമായ ആണവ പരീക്ഷണം നടത്താനുള്ള നീക്കത്തിലാണ് ഉത്തര കൊറിയ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര കൊറിയയെ ആക്രമിക്കാതെ ഒരു പ്രശ്‌ന പരിഹാരമുണ്ടാകില്ല എന്നാണ് അമേരിക്കയുടെ നിലപാട്.