Bomb Threat: കോഴിക്കോട് അപ്സര തിയേറ്ററിന് വ്യാജ ബോംബ് ഭീഷണി, സന്ദേശം വന്നത് പത്തനംതിട്ടയിൽ നിന്ന്

ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുകയും പത്തനംതിട്ട സ്വദേശിയാണ് ഭീഷണിസന്ദേശം അയച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : May 27, 2024, 10:00 AM IST
  • ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
  • തിയേറ്ററിന്റെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഭീഷണിസന്ദേശമെത്തിയത്.
Bomb Threat: കോഴിക്കോട് അപ്സര തിയേറ്ററിന് വ്യാജ ബോംബ് ഭീഷണി, സന്ദേശം വന്നത് പത്തനംതിട്ടയിൽ നിന്ന്

കോഴിക്കോട്: ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിന് വ്യാജ ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിയേറ്ററിന്റെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഭീഷണിസന്ദേശമെത്തിയത്. തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ തിയേറ്റർഭാരവാഹികൾ ടൗൺ സ്റ്റേഷനിലേക്ക് വിവരമറിയിച്ചു.

ഇതിനെത്തുടർന്ന് ബോംബ് സ്ക്വാഡും ടൗൺ പോലീസും തിയേറ്ററിൽ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുകയും പത്തനംതിട്ട സ്വദേശിയാണ് ഭീഷണിസന്ദേശം അയച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അപ്സര തിയേറ്റർ നവീകരണത്തിന് ശേഷം വീണ്ടും തുറന്നത്.

Massive fire breakout: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം: ആറ് നവജാത ശിശുക്കൾ മരിച്ചു

ഡൽഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ മരിച്ചു. ആറ് കുഞ്ഞുങ്ങളെ രക്ഷിച്ചു. ആറ് പേർ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഇതിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നു. അർധരാത്രിയോടെയാണ് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്.

ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലും തീപിടിത്തമുണ്ടായി. റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലാണ് തീപിടിത്തമുണ്ടായത്. 16 അ​ഗ്നിശമന സംഘങ്ങൾ ചേർന്നാണ് തീയണച്ചത്. പുലർച്ചെയോടെയാണ് തീയണയ്ക്കാനായത്. തീപിടിത്തം ഉണ്ടായെന്ന വിവരം ‍ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് ലഭിച്ചതെന്ന് അ​ഗ്നിരക്ഷാ സേന അറിയിച്ചു.

നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം അനധികൃതമായി ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചിരുന്നുവെന്ന് അപകടത്തിൽ പരിക്കേറ്റ പ്രദേശവാസി ആരോപിച്ചു. ഇത് സംബന്ധിച്ച് പോലീസിൽ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News