Honour Killing: ട്രോളി ബാഗിൽ മൃതദേഹം, കൊലപാതകത്തിന് പിന്നില്‍ മാതാപിതാക്കള്‍, രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല.  മഥുരയിൽ ട്രോളി ബാഗിൽ  കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉത്തര്‍ പ്രദേശ്‌ പോലീസ് കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 09:28 PM IST
  • ആയുഷിയുടെ കൊലപാതകത്തിന് മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി മഥുര പോലീസ് സൂപ്രണ്ട് അറിയിച്ചു.
Honour Killing: ട്രോളി ബാഗിൽ മൃതദേഹം, കൊലപാതകത്തിന് പിന്നില്‍ മാതാപിതാക്കള്‍, രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല

UP Honour Killing: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല.  മഥുരയിൽ ട്രോളി ബാഗിൽ  കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉത്തര്‍ പ്രദേശ്‌ പോലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് യമുന എക്‌സ്‌പ്രസ് വേയിൽ മധുരയ്ക്കടുത്ത് ഒരു വലിയ ട്രോളി ബാഗിൽ മൃതദേഹം കണ്ടെത്തിയത്. അജ്ഞാതരുടെ പേരില്‍ കൊലപാതകത്തിന് കേസെടുത്ത് ഉത്തര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. യമുന എക്‌സ്‌പ്രസ് വേയിൽ  22കാരിയുടെ മൃതദേഹം തിരിച്ചറിഞ്ഞതിനൊപ്പം കൊലപാതകക്കേസ് പരിഹരിച്ചതായും  ഉത്തർ പ്രദേശ് പോലീസ്  അവകാശപ്പെട്ടു.

Also Read:  Chhattisgarh Crime: പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം 4 ദിവസം കാറില്‍ ഒളിപ്പിച്ച് യുവാവ്

 ഡൽഹിയിൽ ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ബിസിഎ)  ചെയ്യുകയായിരുന്ന ആയുഷി എന്ന പെണ്‍കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്നും പോലീസ് പറഞ്ഞു. ആയുഷിയുടെ കൊലപാതകത്തിന് മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി മഥുര പോലീസ് സൂപ്രണ്ട് അറിയിച്ചു. ആയുഷിയുടെ പിതാവ് നിതേഷ് യാദവാണ് മകളെ വെടിവെച്ച് കൊന്നത്. 
പ്രതിയായ പിതാവിനെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. 

Also Read:  Shocking Crime: മറ്റൊരാളെ വിവാഹം കഴിച്ചതിന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം 6 കഷണങ്ങളാക്കി കാമുകന്‍..!!

പെൺകുട്ടിയെ തിരിച്ചറിയാൻ പോലീസ് 20,000-ത്തിലധികം കോളുകൾ കണ്ടെത്തുകയും 200 ലധികം സിസിടിവി ക്യാമറകളുടെ റെക്കോർഡിംഗുകൾ സ്കാൻ ചെയ്യുകയും ചെയ്തു. ഇതോടൊപ്പം സോഷ്യൽ മീഡിയയിലും ഡൽഹിയിലും പോസ്റ്ററുകൾ പതിച്ച് പെൺകുട്ടിയെ തിരിച്ചറിയാനുള്ള ശ്രമവും നടത്തി. ഞായറാഴ്ച രാവിലെ പോലീസ് നമ്പറിൽ വന്ന ഒരു അജ്ഞാത കോളിൽ നിന്നാണ് പെൺകുട്ടിയെക്കുറിച്ച് ശരിയായ വിവരം ലഭിച്ചതെന്ന് പോലീസ് സൂപ്രണ്ട് സിംഗ് പറഞ്ഞു.

 പെൺകുട്ടിയുടെ ചിത്രങ്ങളിൽ നിന്നും അവളിൽ നിന്ന് കണ്ടെടുത്ത സാധനങ്ങളിൽ നിന്നും അവളുടെ അമ്മയും സഹോദരനും ഐഡന്റിറ്റി സ്ഥിരീകരിച്ചു. മൂന്ന് പേരുമായി പോലീസ് മഥുരയിലെത്തിയപ്പോൾ മോർച്ചറിയിൽ കണ്ട ആയുഷിയുടെ മൃതദേഹം അമ്മയും സഹോദരനും തിരിച്ചറിഞ്ഞതായി സിംഗ് പറഞ്ഞു.

വീട്ടുകാരെ അറിയിക്കാതെയാണ് ആയുഷി അന്യജാതിക്കാരനായ ഛത്രപാൽ എന്നയാളെ വിവാഹം കഴിച്ചത്. ഇതാണ് ആയുഷിയെ കൊലപ്പെടുത്താന്‍ പിതാവിനെ പ്രേരിപ്പിച്ചത്.  
തന്നെ അറിയിക്കാതെ ആയുഷി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതിൽ പിതാവ്  അസ്വസ്ഥനായിരുന്നുവെന്നും പോലീസ് പറയുന്നു.
 
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യമുന എക്‌സ്‌പ്രസ്‌വേയിൽ സർവീസ് റോഡിന് സമീപമുള്ള കുറ്റിക്കാട്ടിൽ ഒരു ട്രോളി ബാഗില്‍ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  പ്രതിയായ പിതാവ് കസ്റ്റഡിയിലാണെന്നും ഇയാളിൽ നിന്ന്  കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റൾ ഇതിനകം കണ്ടെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News