Shocking Crime: മറ്റൊരാളെ വിവാഹം കഴിച്ചതിന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം 6 കഷണങ്ങളാക്കി കാമുകന്‍..!!

താന്‍ വിദേശത്തായിരുന്ന സമയത്ത് മറ്റൊരാളെ വിവാഹം കഴിച്ച കാമുകിയെ കൊലപ്പെടുത്തി 6 കഷണമായി വെട്ടിനുറുക്കി കാമുകന്‍...  ഉത്തർ പ്രദേശിലെ അസംഗഢ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 10:37 AM IST
  • ആറ് ദിവസം മുമ്പ്, അഹ്‌റൗള പോലീസ് സ്റ്റേഷൻ പരിധിയിലെ ഗൗരി കാ പുര ഗ്രാമത്തിന് സമീപമുള്ള റോഡരികിലുള്ള കിണറ്റിൽ നിന്ന് ശിരസില്ലാത്ത ഒരു മൃതദേഹംയുപി പോലീസ് കണ്ടെടുത്തിരുന്നു.
Shocking Crime: മറ്റൊരാളെ വിവാഹം കഴിച്ചതിന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം 6 കഷണങ്ങളാക്കി കാമുകന്‍..!!

Shocking Crime UP: താന്‍ വിദേശത്തായിരുന്ന സമയത്ത് മറ്റൊരാളെ വിവാഹം കഴിച്ച കാമുകിയെ കൊലപ്പെടുത്തി 6 കഷണമായി വെട്ടിനുറുക്കി കാമുകന്‍...  ഉത്തർ പ്രദേശിലെ അസംഗഢ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. 

പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.  യുവാവ്‌ വിദേശത്തായിരുന്ന സമയത്ത് പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു. ഇതിൽ പ്രകോപിതനായ കാമുകൻ വിദേശത്ത് നിന്ന് തിരിച്ചെത്തി പെൺകുട്ടിയെ കൊല്ലാൻ പദ്ധതിയിട്ടു. അയാള്‍, വീട്ടുകാരുമായി ചേർന്ന് പദ്ധതി തയ്യാറാക്കി പെൺകുട്ടിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം 6 കഷണങ്ങളായി മുറിച്ച് പല ഭാഗങ്ങളില്‍ ഉപേക്ഷിച്ചിരുന്നു. 

Also Read:  Heinous Crime: അമ്മയ്ക്കൊപ്പം ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി മകന്‍

ആറ് ദിവസം മുമ്പ്, അഹ്‌റൗള പോലീസ് സ്റ്റേഷൻ പരിധിയിലെ ഗൗരി കാ പുര ഗ്രാമത്തിന് സമീപമുള്ള റോഡരികിലുള്ള കിണറ്റിൽ നിന്ന് ശിരസില്ലാത്ത ഒരു മൃതദേഹംയുപി പോലീസ് കണ്ടെടുത്തിരുന്നു.  ആ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ്  വലിയ കൊലതകത്തിന്‍റെ ചുരുള്‍ അഴിച്ചത്. 

Also Read:  Shraddha Murder Case: പ്രതി അഫ്താബിന്‍റെ കുടുംബത്തെ തിരഞ്ഞ് ഡല്‍ഹി പോലീസ്

കിണറ്റിൽ കണ്ടെത്തിയ മൃതദേഹം ആരാധന എന്ന പെണ്‍കുട്ടിയുടെതാണ് എന്ന്  പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. കൊലപതകത്തില്‍ പ്രതിയായ പ്രിന്‍സ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആരാധന മറ്റൊരാളെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് വഴിയൊരുക്കിയത്.  
ഇയാളുടെ മാതാപിതാക്കൾ, സഹോദരി, മാതൃസഹോദരൻ,  ഭാര്യ എന്നിവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രിന്‍സിന്‍റെ അമ്മാവന്‍റെ  മകൻ സർവേഷ് സംഭവത്തിലുടനീളം ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.  

 നവംബർ 19ന് രാത്രിയാണ് പ്രിന്‍സ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട്  പോലീസ് എത്തിയപ്പോൾ, പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയും തിരിച്ചുള്ള വെടിവെപ്പിൽ പ്രിന്‍സിന് പരിക്കേൽക്കുകയും ചെയ്തു. 

കഴിഞ്ഞ നവംബർ 16 ന് ഗ്രാമത്തിലെ റോഡരികിലുള്ള കിണറ്റില്‍ ഒരു പെൺകുട്ടിയുടെ പല കഷ്ണങ്ങളാക്കിയ മൃതദേഹം  കണ്ടെത്തിയിരുന്നു.  ഗ്രാമവാസിയായ കേദാർ പ്രജാപതി ഇത് തന്‍റെ മകള്‍ ആരാധനയുടെ മൃതദേഹമാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസിന് ആദ്യ സൂചന ലഭിച്ചത്. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ച് പോലീസ് സംഘങ്ങളെ രൂപീകരിച്ചു. സംഭവത്തില്‍ പ്രിന്‍സ് യാദവിന്‍റെ കുറ്റം പതിയെ പുറത്തുവന്നു.  

പദ്ധതിയുടെ ഭാഗമായി പ്രിന്‍സ് യാദവും അമ്മാവന്‍റെ മകൻ സർവേഷും ആരാധനയെ അവളുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ഭൈരവ് ധാം സന്ദർശിക്കാനാണ് എന്ന വ്യാജേന ആയിരുന്നു. ആരാധനയെ ബലം പ്രയോഗിച്ച് അയാൾ തന്‍റെ അമ്മാവന്‍റെ ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു, അവിടെ സർവേഷും പ്രിൻസും ചേർന്ന് അവളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം ആറ് കഷ്ണങ്ങളാക്കി പോളിത്തീനിൽ പൊതിഞ്ഞു. മൃതദേഹത്തിന്‍റെ കുറച്ച്  ഭാഗം ഗൗരിപുര ഗ്രാമത്തിന് സമീപമുള്ള കിണറ്റിലേക്ക് എറിയുകയും തല അവിടെ നിന്ന് കുറച്ച് അകലെയുള്ള കുളത്തിന് സമീപം എറിയുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News