Cannabis Seized: ജയിലിലെ സൗഹൃദം ഒടുവിൽ ഒരുമിച്ചു കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ!

Drugs Seized: ഇന്നലെ വൈകുന്നേരം മൂന്നിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Sep 9, 2024, 06:35 AM IST
  • ഒല്ലൂരിലെ ഹോട്ടലിൻ്റെ കാർപാർക്കിൽ നിന്നും ആറു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
  • ഇന്നലെ വൈകുന്നേരം മൂന്നിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്
Cannabis Seized: ജയിലിലെ സൗഹൃദം ഒടുവിൽ ഒരുമിച്ചു കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ!

തൃശൂർ: ഒല്ലൂരിലെ ഹോട്ടലിൻ്റെ  കാർപാർക്കിൽ നിന്നും ആറു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. ഒല്ലൂർ പെരുവാം കുളങ്ങര പുളിക്കത്തറ വിവേക്, കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത് മോൻ, ശശിധരൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Also Read: സിനിമയെ വെല്ലുന്ന ത്രില്ലര്‍; ലഹരിക്കടത്ത് സംഘത്തലവനെ ഒഡീഷയില്‍ പോയി പോക്കി വെള്ളറട പോലീസ്

ഇന്നലെ വൈകുന്നേരം മൂന്നിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു പേരും പിടിയിലായത്. വിവേകിനും സമീത് മോനും പാലക്കാട് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ നിലവിൽ പ്രതിയാണ്.  ഇവർ മലമ്പുഴ ജയിലിൽ വെച്ച് പരിചയപ്പെട്ടതിനു ശേഷം ഒരുമിച്ച് കഞ്ചാവ് കടത്ത് ആരംഭിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ നിന്നെത്തിച്ച കഞ്ചാവ് വിവേകിനു കൈമാറാനാണ് സമീതും ശശിധരനും ഒല്ലൂരിൽ എത്തിയതെന്നാണ് റിപ്പോർട്ട്.

Also Read: ഇടവത്തിൽ വ്യാഴം വക്രഗതിയിലേക്ക്; ഇവർക്കിനി സമ്പത്തിന്റെ പെരുമഴ!

സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, ഒല്ലൂർ സിഐ ടി.പി.ഫർഷാദ്, എസ്ഐ ജീസ് മാത്യു, എഎസ്ഐ സുരീഷ്, പൊലീസുകാരായ റനീഷ്, അഞ്ജു, ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്ഐ ജീവൻ, പൊലീസുകാരായ ലികേഷ്, വൈശാഖ്, അനിൽ എന്നിവർ ചേർന്ന് സംയുക്തമായിട്ടാണ്  പ്രതികളെ പിടികൂടിയത്.

ആന്ധാപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് പിടിയിൽ!

ആന്ധ്രപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലർമാർ അറസ്റ്റിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ മൂന്ന് സ്ത്രീകളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പണമോ സ്വർണമോ ഉള്ള അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാൻ സയനൈഡ് കലർത്തിയ പാനീയങ്ങൾ  നൽകി കൊലപ്പെടുത്തുകയുമായിരുന്നു ഇവരുടെ രീതി.  ഇരകൾ മരിക്കുമ്പോൾ ഇവർ അവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ  ഓടിപ്പോകും. ഇവർ ഇത്തരത്തിൽ മൂന്നു സ്ത്രീകളടക്കം നാലുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Also Read: ഓണം 2024: ഓണത്തോടെ ഈ നക്ഷത്രക്കാർക്ക് ലഭിക്കും ധനനേട്ടം, ലോട്ടറിയടിക്കും!
 
ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത്. ഇവർ മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.  ഈ സംഘത്തിന്റെ പ്രധാനി മഡിയാല വെങ്കിടേശ്വരിയാണ്. 32 കാരിയായ വെങ്കിടേശ്വരി തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും അവിടെ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News