മുസഫര്‍പുര്‍: ബീഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് ആഴ്ചകള്‍ക്കിടെ മരിച്ചത് 83 കുട്ടികള്‍... മുസഫര്‍പൂരില്‍ മാത്രം 132 കുട്ടികള്‍ രോഗം ബാധിച്ചു ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകുന്നേരം മുസാഫർപൂർ ജില്ലാ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് 9 കുട്ടികളാണ് മസ്തിഷ്കജ്വരം ബാധിച്ച് മരണമടഞ്ഞത്. സർക്കാർ നടത്തുന്ന എസ്കെഎംസിഎച്ച് ആശുപത്രിയിൽ 6 കുട്ടികളും 3 കുട്ടികള്‍ കെജ്രിവാൾ ആശുപത്രിയിലുമാണ് മരണമടഞ്ഞത്. മസ്തിഷ്കജ്വരം ഏറ്റവുമധികം പടര്‍ന്നുപിടിച്ചിരിക്കുന്നത് ബീഹാറിലെ മുസാഫർപൂർ ജില്ലയിലാണ്. 250 കുട്ടികള്‍ രോഗം ബാധിച്ചു വിവിധ ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന മസ്തിഷ്കജ്വരം. ഇതു പരത്തുന്നതു കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണു സാധാരണയായി ഈ പനി ബാധിക്കുക.