പട്ന: നിരവധി തവണ കുടുക്കാന്‍ ശ്രമിച്ച മൊഹമ്മദ് ഹൊസ്‌നെയിന്‍ എന്ന മോഷ്ടാവിനെ കുടുക്കാന്‍ ഒടുവില്‍ ബീഹാറിലെ വനിതാ പൊലീസ് ഓഫീസര്‍ കണ്ടെത്തിയ മാര്‍ഗം എന്താണെന്ന് നിങ്ങള്‍ക്ക് അറിയണ്ടേ? വേറൊന്നും അല്ല നയന്‍താരയുടെ മുഖമുള്ള ഫോട്ടോ അയച്ചു കൊടുത്താണ് അവര്‍ കള്ളനെ കുടുക്കിയത്. ബിജെപി നേതാവിന്‍റെ സ്മാര്‍ട് ഫോണ്‍ മോഷ്ടിച്ച കള്ളനെ കുടുക്കാന്‍ വേണ്ടിയാണ് പൊലീസ് ഓഫീസര്‍ നടി നയന്‍താരയുടെ ഫോട്ടോ ഉപയോഗിച്ചത്.
സംഭവം നടന്നത് ബീഹാറിലെ പട്നയിലാണ്. പട്നയിൽ നിന്ന് 150 കിലോമീറ്റർ അകലെ ദർഭംഗ ജില്ലയിലെ ബിജെപി നേതാവായ സഞ്ജയ് കുമാര്‍ മഹാതോയുടെ സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിക്കപ്പെട്ടപ്പോള്‍ നേതാവ് പൊലീസില്‍ പരാതിപ്പെട്ടു. ആ കേസിന്‍റെ അന്വേഷണ ചുമതല കിട്ടിയത് മധുബാല ദേവിയെന്ന സബ്ഇന്‍സ്‌പെക്ടര്‍ക്കാണ്. തുടര്‍ന്ന് കോള്‍ ഡീറ്റയില്‍ റെക്കോഡ് പരിശോധിച്ചപ്പോള്‍ മോഷ്ടാവ് ഇപ്പോഴും ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി. മോഷ്ടാവിനെ പലവട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ സമര്‍ഥമായിരക്ഷപ്പെട്ടു. ഇതോടെ മധുബാല മറ്റൊരു മാര്‍ഗം പരീക്ഷിക്കാന്‍ തീരുമാനിച്ചു. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് മറ്റൊരു പെണ്‍കുട്ടിയായി പ്രണയം നടിച്ച് മധുബാല മൊഹമ്മദിനെ വിളിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ താത്പര്യം കാണിച്ചില്ലെങ്കിലും ക്രമേണ മൊഹമ്മദ് മധുബാലയോട് അടുക്കാന്‍ തുടങ്ങി. തുടര്‍ന്ന് മധുബാലയോട് അവരുടെ ഒരു ചിത്രം അയച്ചുകൊടുക്കാന്‍ മൊഹമ്മദ് ആവശ്യപ്പെട്ടു. അങ്ങിനെയാണ് നടി നയന്‍താരയുടെ ചിത്രം അവര്‍ വാട്ട്‌സ് ആപ്പിന്‍റെ പ്രൊഫൈല്‍ ചിത്രമാക്കുന്നത്. നയന്‍താരയുടെ ചിത്രം കണ്ടതോടെ അവരെ നേരില്‍ കാണാന്‍ മൊഹമ്മദിന് കൊതിയാകുകയും കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ദര്‍ഭാംഗ നഗരത്തില്‍ ഒരിടത്ത് വച്ച് കാണാമെന്ന് മൊഹമ്മദ് മധുബാലയ്ക്ക് വാക്കു നല്‍കുകയും ചെയ്തു. അങ്ങനെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് കാമുകിയെ കാണാനെത്തിയ മൊഹമ്മദിനെ സിവിലിയന്‍ വേഷത്തിലെത്തിയ പോലീസുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ആളെ മനസ്സിലാക്കാതിരിക്കാന്‍ ബുര്‍ഖ ധരിച്ചാണ് മധുബാല സംഭവ സ്ഥലത്ത് എത്തിയത്. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.