Cm Stalin| "ഉങ്കളില്‍ ഒരുവന്‍" തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻറ ആത്മകഥ പ്രകാശനത്തിന്

'ഉങ്കളില്‍ ഒരുവന്‍' എന്ന് പേരിട്ട പുസ്തകം സ്റ്റാലിന്റെ കഥ മാത്രമല്ല. ഡിഎംകെയുടെ രാഷ്ട്രീയ വളര്‍ച്ച കൂടിയാണ് പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 05:02 PM IST
  • പുസ്തകം സ്റ്റാലിന്റെ കഥ മാത്രമല്ല. ഡിഎംകെയുടെ രാഷ്ട്രീയ വളര്‍ച്ച കൂടിയാണ് പറയുന്നത്
  • 1976 വരെയുള്ള തന്റെ ജീവിതത്തിലെ ആദ്യ 23 വര്‍ഷങ്ങളാണ് ആത്മകഥയുടെ ഒന്നാം വാല്യത്തില്‍ പരാമര്‍ശിക്കുന്നത്
  • ഇരുത്തം വന്ന നേതാവായ സ്റ്റാലിന്‍ 84ലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായെങ്കിലും ഫലം തോല്‍വി
Cm Stalin| "ഉങ്കളില്‍ ഒരുവന്‍" തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻറ ആത്മകഥ പ്രകാശനത്തിന്

ചെന്നൈ: 1953 മാര്‍ച്ച് അഞ്ച്, സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ മരണമടഞ്ഞ ദിവസം... തമിഴ്നാട്ടിലെ വേദികളെ ഇളക്കിമറിച്ച് അന്നൊരു ഒരു തീപ്പൊരി പ്രസംഗം നടക്കുന്നുണ്ടായിരുന്നു. ജോസഫ് സ്റ്റാലിന്റെ മരണത്തെ അനുശോചിച്ച് അന്ന് പ്രസംഗിച്ച ആ നേതാവ്   ഉറക്കെ പറഞ്ഞു. "എനക് ഒരു ആംബുളെപുള്ള പൊറന്തിറുക്ക്, ഇതേ മേടയില്‍ എന്‍ ആൺ കൊഴന്തക്ക് നാന്‍ സ്റ്റാലിന്‍ എന്‍ട്ര പേര് വെക്കിരേന്‍" 

അതായിരുന്നു മുത്തുവല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന നേതാവിന്റ പിറവി. രണ്ട് പതിറ്റാണ്ടോളം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധി എന്ന അച്ഛനോളം വളരുകയും തമിഴ് ജനങ്ങള്‍ക്കിടയില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ കഴിയുകയും അത് ''സ്റ്റാലിനിസ''മായി വളരുകയും ചെയ്ത ''ഉന്‍കളില്‍ ഒരുവന്റെ'' കഥ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം ആത്മകഥയായി പുറത്തുവരുന്നതാണ്. ''ഉങ്കളില്‍ ഒരുവന്‍' എന്ന് പേരിട്ട പുസ്തകം സ്റ്റാലിന്റെ കഥ മാത്രമല്ല. ഡിഎംകെയുടെ രാഷ്ട്രീയ വളര്‍ച്ച കൂടിയാണ് പറയുന്നത്. 

1976 വരെയുള്ള തന്റെ ജീവിതത്തിലെ ആദ്യ 23 വര്‍ഷങ്ങളാണ് ആത്മകഥയുടെ ഒന്നാം വാല്യത്തില്‍ പരാമര്‍ശിക്കുന്നത്. വിദ്യാര്‍ഥിയായിരിക്കെയുള്ള തന്റെ രാഷ്ട്രീയപ്രവേശം മുതല്‍ പെരിയാര്‍, അണ്ണാദുരൈ, അച്ഛന്‍ കരുണാനിധി എന്നിവരിലൂടെയുള്ള അദ്ദേഹത്തിൻറെ വളര്‍ച്ചയും പുസ്തകത്തില്‍ പറയുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളായ  നടത്തിയ ജനകീയസമരങ്ങള്‍, ഡി.എം.കെയുടെ ഉദയം, വളര്‍ച്ച തുടങ്ങിയ കാര്യങ്ങളും പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

1967ല്‍ തന്റെ 13-ാം വയസുമുതല്‍ ഡിഎംകെ വേദികളിലെത്തിയാണ് സ്റ്റാലിന്‍ രാഷ്ട്രീയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. സിഎന്‍ അണ്ണാദുരൈ, കരുണാനിധി എന്നിവര്‍ നയിച്ച 1967 ലെ തെരഞ്ഞെടുപ്പില്‍ കുട്ടിപ്രസംഗങ്ങളുമായി 'യങ് സ്റ്റാറായി വളരാന്‍ അധിക ദിവസം സ്റ്റാലിന് വേണ്ടി വന്നില്ല. യുവ നേതാവായി സ്റ്റാലിന്‍ വളര്‍ന്നപ്പോള്‍ 'ഇലൈഞ്ജര്‍' ഡിഎംകെ എന്ന യുവ സംഘടനയ്ക്ക് രൂപം കൊടുത്തു. 

തമിഴ്‌നാട്ടിലെ പൊതുപ്രശ്‌നങ്ങളും ഡിഎംകെയുടെ രാഷ്ട്രീയ കാര്യങ്ങളിലും ശക്തമായ സാന്നിധ്യമായി ഇലൈഞ്ജര്‍ ഡിഎംകെ മാറി. തമിഴ്‌നാട്ടിലെ പുതു തലമുറയെ സ്വാധീനിക്കുന്നതിലും ഡിഎംകെയുടെ പുതിഭാവത്തിലുള്ള വര്‍ളര്‍ച്ചും ഇലൈഞ്ജര്‍ ഡിഎംകെ നിര്‍ണായക പങ്ക് വഹിച്ചു. ഡിഎംകെയുടെ ജനറല്‍ കമ്മിറ്റിയിലേക്ക് 1973ല്‍ സ്റ്റാലിന്‍ ഉയര്‍ത്തപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മിക്ക നേതാക്കളെയും ഉരുവപ്പെടുത്തുന്നതില്‍ അടിയന്തരാവസ്ഥ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

 ഇളകിമറിയുന്ന രാഷ്ട്രീയ മണ്ഡലങ്ങളില്‍ എംകെ സ്റ്റാലിന്‍ എന്ന നേതാവിനെ തനതായി വാര്‍ത്തെടുക്കുന്നതില്‍ അടിയന്തരാവസ്ഥക്കാലത്തിനും ജയില്‍വാസത്തിനും കഴിഞ്ഞു. അതായത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് പുതിയ നേതാവായ സ്റ്റാലിനായിരുന്നു. ഇരുത്തം വന്ന നേതാവായ സ്റ്റാലിന്‍ 84ലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായെങ്കിലും ഫലം തോല്‍വിയായിരുന്നു. അന്ന് 234ല്‍ 195 സീറ്റുകളും എംജിആര്‍ പ്രഭാവത്തില്‍ തമിഴ് മക്കളെ സ്വാധീനിച്ച എഐഡിഎംകെ സ്വന്തമാക്കി. എന്നാല്‍ പിന്നീട് 1989ല്‍ ആദ്യം തോറ്റിടത്തു നിന്ന് തന്നെ മത്സരിച്ച് സ്റ്റാലിന്‍ തൗസന്റ് ലൈറ്റ്സ് പിടിച്ചെടുത്തതോടെ രാഷ്ട്രീയത്തില്‍ താന്റെ കാല്‍വെപ്പ് ഒന്നുകൂടി ഉറപ്പിച്ചു.  

1996-ല്‍ സ്റ്റാലിന്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ചെന്നൈ നഗരത്തിലെ ആദ്യത്തെ മേയറായി. പൊതുജനങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം തനിക്ക് ചെയ്യാന്‍ കഴിയും എന്ന് വ്യത്യസ്ത പദ്ധതികളിലൂടെ അദ്ദേഹം കാണിച്ചു കൊടുകുകയായിരുന്നു. ചെന്നൈയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ശുചീകരണം പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ മേഖലയ്ക്കും വിദ്യഭ്യാസത്തിനും ഊന്നല്‍ നല്‍ക്കിയും അദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റി. ''സിങ്കാര ചെന്നൈ'' എന്ന പേരില്‍ ഒരു പ്രോജക്റ്റ് അദ്ദേഹം ആവിഷ്‌കരിച്ചു. 

സ്റ്റാലിനെ വിടാതെ പിന്തുടര്‍ന്ന് വന്നത് അണ്ണാവുടെ പുള്ളൈ എന്ന വിശേഷണമായിരുന്നു. എന്നാല്‍ ഈ ലേബലില്‍ നിന്ന് മാറി സറ്റാലിന്‍ ജനപ്രിയനായി മാറി വന്നതും മേയറായ കാലഘട്ടത്തിലായിരുന്നു. രണ്ടാം തവണ മേയറായി തിരഞ്ഞെടുകപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിത 2002ല്‍ ഇരട്ട പദവി പാടില്ലെന്ന നിയമഭേദഗതിയിലൂടെ സ്റ്റാലിന്റെ മേയര്‍ സ്ഥാനം തെറിപ്പിച്ചു. മേയര്‍ സ്ഥാനമൊഴിഞ്ഞ് എംഎല്‍എ ആയി സ്റ്റാലിന്‍ തുടര്‍ന്നു. 

രാഷ്ട്രീയമായി മുറിവേറ്റ സ്റ്റാലിന്റെ ജയലളിതയുമായുള്ള തുറന്ന പോരിന് ഇത് തുടക്കം കുറിച്ചു. രണ്ടാം മേയര്‍ സ്ഥാനത്ത് സ്റ്റാലിനെ മാറ്റി AIDMKയുടെ  കരാട്ടെ ആര്‍.ത്യാഗരാജന്‍ ആ സ്ഥാനത്ത് വരുകയായിരുന്നു. 2021 മെയ് ഏഴി റേഷന്‍ കാര്‍ഡ് ഒന്നിന് നാലായിരം രൂപ കൊവിഡ് കാലസാഹായം, സ്ത്രീകള്‍ക്ക് സിറ്റി ബസുകളില്‍ സൗജന്യ യാത്ര, അവിന്‍ പാലിന്റെ വില 3രൂപ കുറക്കുന്നു, അഞ്ച് ജനപ്രിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ 2021 മെയ് ഏഴിന് ഭരണത്തിലേറുന്നത്. 

ജാതി തീച്ചൂളയില്‍ വേവുന്ന ജനതയ്ക്കായുള്ള സ്റ്റാലിന്റെ ഇടപെടല്‍ വലിയ ചര്‍ച്ചക്ക് വഴിവച്ചു. ജാതി അധിക്ഷേപങ്ങള്‍ക്കും അയിത്ത പ്രശ്‌നങ്ങളിലുമുള്ള സ്റ്റാലിന്റെ നിലപാട് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടു. അതേ അദ്ദേഹമാണ് സ്റ്റാലിൻ. യഥാർത്ഥ സ്റ്റാലിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News