ഗോരഖ്പൂർ: ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ ഓക്സിജൻ വിതരണം മുടങ്ങിയതിനെ തുടർന്ന് കുട്ടികളുടെ മരണം സംഭവിച്ച കേസിൽ മെഡിക്കൽ കോളേജ് സി എം എസ് ഓഫീസ് ക്ലർക്ക് സുധീർ പാണ്ഡെയെ അറസ്റ്റ് ചെയ്തു.
കുട്ടികൾക്ക് ഓക്സിജൻ വിതരണം മുടങ്ങിയത് കൃത്യമായും കുറ്റകരമായ അശ്രദ്ധ മൂലമാണ് സംഭവിച്ചതെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും ഉത്തർപ്രദേശ് ആരോഗ്യ വകുപ്പു മന്ത്രി സിദ്ധാർഥ് നാഥ് സിംഗ് പ്രസ്താവിച്ചു.