രാമനവമി ദിനത്തിലുണ്ടായ സംഘർഷം തുടരുന്നു; ഹൗറയിൽ വീണ്ടും കല്ലേറ്, 144 പുറപ്പെടുവിച്ചു

Howrah Ram Navami Clash: വ്യാഴാഴ്ച വൈകുന്നേരമാണ് ഹൗറയിൽ  രണ്ട് ഗ്രൂപ്പുകൾ തമ്മിൽ അക്രമമുണ്ടായത്. നിരവധി വാഹനങ്ങൾ കത്തിക്കുകയും കടകൾ തകർക്കുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Apr 1, 2023, 06:02 AM IST
  • വ്യാഴാഴ്ച വൈകുന്നേരമാണ് ഹൗറയിൽ ഘോഷയാത്ര നടത്തുന്നതിനിടെയാണ് രണ്ട് ഗ്രൂപ്പുകൾ തമ്മിൽ അക്രമമുണ്ടായത്
  • ഒരു ദിവസത്തിന് ശേഷം, ഹൗറയിലെ കാസിപാറ മേഖലയിൽ വീണ്ടും കല്ലേറുണ്ടായി
  • ചില പ്രദേശങ്ങളിൽ ശനിയാഴ്ച പുലർച്ചെ 2 വരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു
രാമനവമി ദിനത്തിലുണ്ടായ സംഘർഷം തുടരുന്നു; ഹൗറയിൽ വീണ്ടും കല്ലേറ്, 144 പുറപ്പെടുവിച്ചു

പശ്ചിമ ബംഗാൾ: രാമനവമി ദിനത്തിലുണ്ടായ സംഘർഷം മറ്റ് സ്ഥലങ്ങളിലേക്കും പടരുന്നത് കണക്കിലെടുത്ത് ഹൗറയിൽ 144 പുറപ്പെടുവിച്ചു. തുടർച്ചയായ രണ്ടാം ദിവസവും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. സസാരം, നളന്ദ എന്നിവിടങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

വ്യാഴാഴ്ച വൈകുന്നേരമാണ് ഹൗറയിൽ  ഘോഷയാത്ര നടത്തുന്നതിനിടെയാണ് രണ്ട് ഗ്രൂപ്പുകൾ തമ്മിൽ അക്രമമുണ്ടായത്. ഇതേ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിക്കുകയും കടകൾ തകർക്കുകയും ചെയ്തു. ഒരു ദിവസത്തിന് ശേഷം, ഹൗറയിലെ കാസിപാറ മേഖലയിൽ വീണ്ടും കല്ലേറുണ്ടായി.

അതേസമയം, അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഹൗറ ടൗൺ, അസൻസോൾ-ദുർഗാപൂർ പോലീസ് കമ്മീഷണറേറ്റ്, ബാരക്പൂർ പോലീസ് കമ്മീഷണറേറ്റ് എന്നിവയുടെ പരിധിയിലുള്ള ചില പ്രദേശങ്ങളിൽ ശനിയാഴ്ച പുലർച്ചെ 2 മണി വരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.

വഡോദരയിൽ, രണ്ട് വ്യത്യസ്ത രാമനവമി ഘോഷയാത്രകൾ നഗരത്തിലെ സാമുദായിക-ലോല പ്രദേശങ്ങളായ ഫത്തേപുരയിലൂടെയും സമീപത്തെ കുംഭർവാഡയിലൂടെയും കടന്നുപോകുമ്പോൾ കല്ലെറിഞ്ഞു. കുംഭാർവാഡയിൽ ജനക്കൂട്ടം നടത്തിയ കല്ലേറിൽ രണ്ട് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News