ആക്രമണത്തിന് മുമ്പ് ജയ്ഷെ നേതാക്കളെ സുരക്ഷിത താവളത്തിലേയ്ക്ക് മാറ്റി

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് പാക്കിസ്ഥാൻ മാറ്റിയിരുന്നു.  

Last Updated : Feb 26, 2019, 11:15 AM IST
ആക്രമണത്തിന് മുമ്പ് ജയ്ഷെ നേതാക്കളെ സുരക്ഷിത താവളത്തിലേയ്ക്ക് മാറ്റി

ന്യൂഡല്‍ഹി‍: പുല്‍വാമ ഭീകരാക്രമണം നടന്ന 12-ാം ദിനം ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് മുമ്പ് ജയ്ഷെ നേതാക്കള്‍ സുരക്ഷിത താവളങ്ങളിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. ഇന്‍റലിജന്‍സ് വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള സൂചനകള്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് പാക്കിസ്ഥാൻ മാറ്റിയിരുന്നു.

റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസറിനെ ബഹാവല്പൂരിലെ കോട്ട്ഖനി മേഖലയിലേക്കാണ് മാറ്റിയത്. അസറിന് 120 ഓളം പട്ടാളക്കാരുടെ സുരക്ഷയും പാക്കിസ്ഥാൻ ഒരുക്കിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെയാണ് സുരക്ഷിത താവളങ്ങളിലേക്ക് ജയ്ഷെ നേതാക്കള്‍ മാറിയത്. 

ജയ്ഷെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗര്‍ പഞ്ചാബിലേക്കാണ് മാറിയതെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൗലാന മസൂദ് ഭാവല്‍പൂരിലുള്ള ജയ്ഷെ താവളത്തിലേക്കാണ് പോയിരിക്കുന്നത്. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ജയ്ഷെ ഇ മുഹമ്മദിന്‍റെ ഒരു ഹെഡ്ക്വാര്‍ട്ടേഴ്സ് തകര്‍ന്നിരുന്നു. 

ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. 

ഇന്ത്യൻ സമയം 3.30 ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ചില ഭീകരക്യാമ്പുകൾ തകർത്തു എന്നാണ് ഇന്ത്യൻ വ്യോമസേനയെ ഉദ്ധരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Trending News