കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ച സംഭവം: പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവച്ചു

ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽബുഷൻ ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവച്ചു. മാരിടൈം സുരക്ഷ സംബന്ധിച്ച് ഏപ്രിൽ 17 ന് നടക്കാനിരുന്ന ചർച്ചയാണ് നിർത്തിവച്ചത്.

Last Updated : Apr 15, 2017, 01:58 PM IST
കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ച സംഭവം: പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവച്ചു

ന്യൂഡൽഹി: ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽബുഷൻ ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവച്ചു. മാരിടൈം സുരക്ഷ സംബന്ധിച്ച് ഏപ്രിൽ 17 ന് നടക്കാനിരുന്ന ചർച്ചയാണ് നിർത്തിവച്ചത്.

ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്നും അതിനായി തയാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാനെ ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 17നായിരുന്നു ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നത്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാക് വിദേശകാര്യ മന്ത്രാലയത്തെ തീരുമാനം അറിയിക്കുകയായിരുന്നു.

അതിനിടെ, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മൂന്ന് ഏജന്റുമാരെ പിടികൂടിയെന്ന് പാകിസ്താൻ സൈന്യത്തെ ഉദ്ധരിച്ച് ജിയോ ടിവി റിപോർട് ചെയ്തു. പാക് അധീന കശ്മീരില്‍ നിന്നുമാണ് ഇന്ത്യയുടെ ചാരന്‍മാരെ പിടികൂടിയതെന്നാണ് പാകിസ്താന്റെ വാദം. അബ്ബാസ്പൂര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനേയും സഹായികളേയുമാണ് പിടികൂടിയതെന്ന് ജിയോ ചാനല്‍ വാര്‍ത്ത നല്‍കി.

ജാദവിനു വധശിക്ഷ വിധിച്ച പട്ടാളക്കോടതി നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് വഴിതെളിച്ചിരിക്കുകയാണ്. ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് കുൽഭൂഷണെ പാക്കിസ്ഥാൻ 2016ല്‍ പിടികൂടിയത്. 

2003 മുതൽ ഇറാനിലെ ചഹ്ബഹറിൽ കച്ചവടം നടത്തിവന്ന ജാദവ് പാക്കിസ്ഥാനിലേക്കു കടക്കും വഴിയാണു പാക് രഹസ്യാന്വേഷണ ഏജൻസിയുടെ വലയിലായത്. കുൽഭുഷൺ ജാധവിന്‍റെ പേരിൽ ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്തിരുന്നു. 

Trending News