ഹൈദരാബാദ്: ബിജെപി അധികാരത്തില്‍ വന്നത് കൊണ്ട് ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒരു കാരണവശാലും ഭയപ്പെടേണ്ട കാര്യമില്ലയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.
മുസ്ലീങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാമെന്നും പള്ളികള്‍ സന്ദര്‍ശിക്കാമെന്നും ഭയപ്പെടേണ്ടതില്ലെന്നും ഒവൈസി പറഞ്ഞു. എല്ലാ പൗരന്‍മാര്‍ക്കും ഭരണഘടന മതസ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഒവൈസി കൂട്ടിചേര്‍ത്തു.
മുസ്ലീങ്ങളും ഈ രാജ്യത്തിന്‍റെ തുല്യ പൗരന്മാരാണ്, അവർക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ആര്‍ക്കും നിഷേധിക്കാനാവില്ലയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയ്ക്ക് ഒരു വിചാരമുണ്ട് 300 സീറ്റുകള്‍ കിട്ടിയതുകൊണ്ട് അവര്‍ക്ക് ഇന്ത്യയില്‍ എന്തും ചെയ്യാന്‍ കഴിയുമെന്നാണെന്നും അതൊരിക്കലും നടക്കില്ലയെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും പറയുന്നത് എല്ലാവരുടെയും കൂടെ, എല്ലാവര്‍ക്കും വികസനം എന്നാണെന്നും ഒവൈസിയെപ്പോലെയുള്ളവരാണ് രാജ്യത്ത് വിദ്വേഷം പരത്തുന്നതെന്നും കേന്ദ്ര മന്ത്രിയായ ഗിരിരാജ് സിംഗ് പ്രതികരിച്ചു.