Road Accident: തമിഴ്നാട്ടിൽ വാനും ട്രക്കും കൂട്ടിയിടിച്ച് 6 മരണം; ഡ്രൈവർ ഉറങ്ങിപ്പോയെന്ന് സംശയം

വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീയും, കുട്ടിയും ഉൾപ്പെടെ 6 പേരാണ് മരിച്ചത്. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാൻ പൂർണ്ണമായും തകർന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2023, 11:31 AM IST
  • അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
  • സേലത്തെ ഇടപ്പാടിയിൽ നിന്നും കുംഭകോണത്തേക്ക് ക്ഷേത്ര ദർശനത്തിന് പോയ ഒൻപതംഗ സംഘത്തിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്.
  • നാമക്കൽ ഭാഗത്ത് നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് തടി കയറ്റിവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
Road Accident: തമിഴ്നാട്ടിൽ വാനും ട്രക്കും കൂട്ടിയിടിച്ച് 6 മരണം; ഡ്രൈവർ ഉറങ്ങിപ്പോയെന്ന് സംശയം

ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ ട്രക്കും വാനും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ ആറ് പേർ മരിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സേലത്തെ ഇടപ്പാടിയിൽ നിന്നും കുംഭകോണത്തേക്ക് ക്ഷേത്ര ദർശനത്തിന് പോയ ഒൻപതംഗ സംഘത്തിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. നാമക്കൽ ഭാഗത്ത് നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് തടി കയറ്റിവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാൻ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 

കഴിഞ്ഞ ദിവസം കേരള-തമിഴ്നാട് അതിർത്തിക്കടുത്തുണ്ടായ അപകടത്തിൽ 8 ശബരിമല തീർഥാടകർ മരിച്ചിരുന്നു. തേനി ജില്ലയിലെ കുമളിക്ക് സമീപമാണ് വാൻ തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. 10 യാത്രക്കാരാണ് വാനിൽ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാൻ കുഴിയിലേക്ക് വീഴുകയായിരുന്നു. രാത്രി 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. തീർത്ഥാടകരെല്ലാം തേനി-ആണ്ടിപ്പെട്ടി സ്വദേശികളായിരുന്നു. കുമളി-കുമ്പം റോഡിൽ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ആദ്യത്തെ പെൻസ്റ്റോക്ക് പൈപ്പിന് സമീപമാണ് അപകടം. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ ഈ പൈപ്പിൽ ഇടിച്ച് റോഡിൽ നിന്ന് 40 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു.

Bengaluru Mysuru Expressway: വെള്ളത്തിൽ മുങ്ങി ബെംഗളൂരു- മൈസൂരു അതിവേഗ പാത, ഉദ്‌ഘാടനം നടന്നത് 6 ദിവസം മുന്‍പ്

Bengaluru Mysuru Expressway: പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ട് ഒരാഴ്ച തികയും മുന്‍പ് വെള്ളത്തില്‍ മുങ്ങി  ബെംഗളൂരു- മൈസൂരു അതിവേഗ പാത.  ശനിയാഴ്ച രാവിലെ ബെംഗളൂരു നഗരത്തില്‍ പെയ്തിറങ്ങിയ മഴയാണ് അതിവേഗ പാതയെ വെള്ളത്തിൽ മുക്കിയത്. 

ശനിയാഴ്ച രാവിലെയുണ്ടായ മഴയിൽ, രാമനഗരയ്ക്കും ബിഗ്ഗാട്ടിക്കും ഇടയിലുള്ള സംഗബസവന്ന ദൊഡ്ഡി അണ്ടർപാസില്‍ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെടുകയായിരുന്നു. വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങിയതോടെ കനത്ത ഗതാഗതക്കുരുക്കാണ് പാതയില്‍ അനുഭവപ്പെട്ടത്.

ബെംഗളൂരു- മൈസൂരു അതിവേഗ പാത മാർച്ച് 12 ന് പ്രധാനമന്ത്രിയാണ് രാജ്യത്തിന്‌ സമര്‍പ്പിച്ചത്.  118 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്  ഈ പുതിയ അതിവേഗ പാത.  സംസ്ഥാനത്ത് ഉടന്‍ തന്നെ  നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടക സര്‍ക്കാരിന്‍റെ നേട്ടങ്ങളില്‍ ഒന്നാമതായി ഉയര്‍ത്തിക്കാട്ടാന്‍ BJP ലക്ഷ്യമിട്ട പാതയാണ് ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങി ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരിയ്ക്കുന്നത്.
 
അതേസമയം, ഗ്രാമവാസികൾ അഴുക്കുചാലുകൾ അടച്ചതാണ് വെള്ളപ്പൊക്കമുണ്ടാകാൻ കാരണമെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്.  "അഴുക്കുചാലുകൾക്ക് പ്രത്യേക സ്ഥലം നൽകിയിരുന്നു. എന്നാൽ, ഗ്രാമവാസികൾ ചാലുകൾ ചെളി ഉപയോഗിച്ച് അടച്ചു. ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്." എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ ബി ടി ശ്രീധർ പറഞ്ഞു. കൂടാതെ, ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികളും റോഡപകടങ്ങൾ തടയാൻ റോഡ് സുരക്ഷാ ഓഡിറ്റും നടത്തുന്നുണ്ടെന്ന് ശ്രീധർ വ്യക്തമാക്കി.

ചെളി നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും റോഡ് എത്രയും വേഗം തുറക്കുമെന്നും ഹൈവേ അതോറിറ്റി അറിയിച്ചു. 

കഴിഞ്ഞ ഓഗസ്റ്റിലും  കനത്ത മഴയെത്തുടർന്ന് ഇതേ ഭാഗത്ത് വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ റോഡ് സന്ദർശിച്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രശ്‍നം പഠിക്കാനും ശാസ്ത്രീയ പരിഹാരം വേണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. 

ദേശീയപാത 275 വികസിപ്പിച്ച് 8,480 കോടി ചെലവിലാണ് ഈ അതിവേഗ പാത നിര്‍മിച്ചത്. ബെംഗളുരുവില്‍ നിന്ന് മൈസൂരു വരെയുള്ള മൂന്നു മണിക്കൂര്‍ യാത്ര ഈ പാത വന്നതോടെ വെറും 75 മിനിറ്റായി ചുരുങ്ങുമെന്നതാണ് അതിവേഗ പാതയുടെ പ്രത്യേകത. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News