സീതാറാം യെച്ചൂരിയ്ക്ക് തരിഗാമിയെ കാണാമെന്ന് സുപ്രീംകോടതി!!

ഇന്ത്യയിലെവിടെയും ആര്‍ക്കും സഞ്ചരിക്കാമെന്ന് സുപ്രീംകോടതി. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ ആയിരുന്നു സുപ്രീം കോടതിയുടെ ഈ വിമര്‍ശനം.

Last Updated : Aug 28, 2019, 11:24 AM IST
സീതാറാം യെച്ചൂരിയ്ക്ക് തരിഗാമിയെ കാണാമെന്ന് സുപ്രീംകോടതി!!

ന്യൂഡല്‍ഹി: ഇന്ത്യയിലെവിടെയും ആര്‍ക്കും സഞ്ചരിക്കാമെന്ന് സുപ്രീംകോടതി. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ ആയിരുന്നു സുപ്രീം കോടതിയുടെ ഈ വിമര്‍ശനം.

സീതാറാം യെച്ചൂരിയ്ക്ക് സി.പി.എം നേതാവ് യൂസഫ് താരിഗാമിയെ സന്ദര്‍ശിക്കാം. പക്ഷെ അത് "തികച്ചും ഒരു സന്ദര്‍ശനം" മാത്രമായിരിക്കണമെന്നും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും കോടതി നിഷ്ക്കര്‍ഷിച്ചു.

കൂടാതെ, അനന്ദ്നാഗിലുള്ള മാതാപിതാക്കളെ സന്ദര്‍ശിക്കാനുള്ള അനുമതി മുഹമ്മദ്‌ അലീം സയിദിനും കോടതി നല്‍കി. ഇദ്ദേഹത്തിന് പൊലീസ് സുരക്ഷ നല്‍കേണ്ട ചുമതല ശ്രീനഗര്‍ എസ്പിയ്ക്കാണെന്നും കോടതി പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ പത്തോളം ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. അനുച്ഛേദം 370 റദ്ദാക്കല്‍, സുരക്ഷാ നിയന്ത്രണങ്ങള്‍, വീട്ടുതടങ്കല്‍, ജമ്മുകശ്മീരിലെ മാധ്യമപ്രവര്‍ത്തനം എന്നിവ ചോദ്യം ചെയ്യുന്ന പത്തോളം ഹര്‍ജികള്‍ പരിഗണയ്ക്ക് വന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. 

നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണിയും ഹസ്‌നയിന്‍ മസൂദിയും പൊതുപ്രവര്‍ത്തകനായ മനോഹര്‍ലാല്‍ ശര്‍മയും തഹ്‌സീന്‍ പൂനെവാലയും അടക്കമുള്ളവരാണ് അനുച്ഛേദം 370 എടുത്തു കളഞ്ഞതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചവര്‍. കശ്മീരില്‍ അഭിപ്രായ സ്വതന്ത്ര്യവും വ്യക്തിസ്വാതന്ത്യവും മരിവിപ്പിച്ചിരിക്കുകയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സി.പി.എം നേതാവ് മുഹമദ് യൂസഫ് താരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കൂടാതെ, രാഷ്ട്രീയപ്രവര്‍ത്തകരായ ഷാ ഫസലും ഷെഹ്‌ലാ റാഷിദും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സമാനമായ ആവശ്യമുന്നയിച്ച് ആറ് റിട്ട.സൈനിക ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നു.

 

Trending News