Oxygen ലഭ്യതയും വിതരണവും നിരീക്ഷിക്കാൻ ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

ഡോ. ഭബതോഷ് ബിശ്വാസ്, ഡോ. നരേഷ് ത്രെഹാൻ എന്നിവരടങ്ങുന്നതാണ് ടാസ്ക് ഫോഴ്സ്. ടാസ്ക് ഫോഴ്സിലെ എല്ലാ അംഗങ്ങളുമായും ജഡ്ജിമാർ നേരിട്ട് സംസാരിച്ചു. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്ക് ഫോഴ്സ് ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകും

Written by - Zee Malayalam News Desk | Last Updated : May 8, 2021, 08:18 PM IST
  • ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്
  • മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്ക് ഫോഴ്സ് ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകും
  • ഡോ. ഭബതോഷ് ബിശ്വാസ്, ഡോ. നരേഷ് ത്രെഹാൻ എന്നിവരടങ്ങുന്നതാണ് ടാസ്ക് ഫോഴ്സ്
  • ടാസ്ക് ഫോഴ്സിലെ എല്ലാ അംഗങ്ങളുമായും ജഡ്ജിമാർ നേരിട്ട് സംസാരിച്ചു
Oxygen ലഭ്യതയും വിതരണവും നിരീക്ഷിക്കാൻ ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിർണായ ഇടപെടലുമായി സുപ്രീംകോടതി (Supreme Court). രാജ്യത്തെ ഓക്സിജൻ ലഭ്യതയും വിതരണവും നിരീക്ഷിക്കാൻ  സുപ്രീംകോടതി കേന്ദ്ര ദൗത്യസംഘത്തെ നിയോഗിച്ചു. കൊവിഡ് (Covid 19) വ്യാപനവും ഓക്സിജൻ ക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. 12 അംഗ സംഘത്തെയാണ് സുപ്രീംകോടതി നിയോഗിച്ചത്.

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടാസ്ക് ഫോഴ്സിലെ എല്ലാ അംഗങ്ങളുമായും ജഡ്ജിമാർ നേരിട്ട് സംസാരിച്ചു. മരുന്നുകളുടെ (Medicine) ലഭ്യത ഉറപ്പാക്കാനും ടാസ്ക് ഫോഴ്സ് ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകും. ഡോ. ഭബതോഷ് ബിശ്വാസ്, ഡോ. നരേഷ് ത്രെഹാൻ എന്നിവരടങ്ങുന്നതാണ് ടാസ്ക് ഫോഴ്സ്.

ALSO READ: Kerala Covid Updates: സംസ്ഥാനത്ത് വീണ്ടും നാൽപ്പതിനായിരം കവിഞ്ഞ് കൊവിഡ് കേസുകൾ

ക്യാബിനറ്റ് സെക്രട്ടറിയായിരിക്കും ദൗത്യസംഘത്തിന്റെ കൺവീനർ. കൊവിഡ് (Covid) പ്രതിസന്ധി പരിഹരിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചുവെന്ന നിരന്തര വിമർശനങ്ങൾക്ക് ഇടയിലാണ് ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീംകോടതി ഓക്സിജൻ വിതരണം ഉറപ്പ് വരുത്തുന്നത്. 12 അംഗ ദൗത്യ സംഘത്തെയാണ് കോടതി നിയോഗിച്ചത്.

സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം ദൗത്യസംഘവും ഇനി മുതൽ വിലയിരുത്തും. ഓക്സിജൻ ലഭ്യത സംബന്ധിച്ച റിപ്പോർട്ടും നിർദേശങ്ങളും കേന്ദ്രത്തിനും സുപ്രീംകോടതിക്കും കൈമാറും. രോഗവ്യാപനം തീവ്രമാകുമ്പോൾ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്നിന് ഡ്രഗ്സ് കൺട്രോളർ അടിയന്തര ഉപയോഗാനുമതി നൽകിയിരുന്നു. പരീക്ഷണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ മരുന്ന് മികച്ച ഫലപ്രാപ്തി തെളിയിച്ചിരുന്നു. എന്നാൽ മരുന്ന് എപ്പോൾ വിതരണത്തിന് സജ്ജമാക്കുമെന്ന് വ്യക്തമായിട്ടില്ല.

അതേസമയം, രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും നാല് ലക്ഷത്തിന് മുകളിൽ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗവ്യാപനം രൂക്ഷമാക്കുന്ന വൈറസ് വകഭേദത്തിന് വീണ്ടും ജനിതക മാറ്റം വന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. മാതൃ വകഭേദത്തേക്കാൾ പ്രഹരശേഷിയും വ്യാപന തീവ്രതയും ഇവയ്ക്ക് കൂടുതലാണ്. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ALSO READ: കേരളത്തിന് 1,84,000 ഡോസ് കൊവിഡ് വാക്സിനുകൾ കൂടി നൽകാൻ കേന്ദ്ര തീരുമാനം; മൂന്ന് ദിവസത്തിനകം എത്തിക്കും

കൊവിഡ് ഭേദമാകുന്നവരിൽ മ്യൂക്കോർ മൈക്കോസിസ് എന്ന രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതായും കേന്ദ്രം വ്യക്തമാക്കുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തേയും കാഴ്ച ശക്തിയേയും ബാധിക്കാൻ ഇടയുള്ള ഫംഗൽബാധ പ്രമേഹ രോഗികളിലാണ് അധികമായി കണ്ടുവരുന്നത്.

ഇതിനിടെ കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി. പുതുക്കിയ മാനദണ്ഡ പ്രകാരം രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപ്രതികളിൽ പ്രവേശിപ്പിക്കാൻ പരിശോധനാ ഫലം ആവശ്യമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News