ഉന്നാവോ: പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ആക്രമികളാല്‍ അതീവ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

Last Updated : Dec 6, 2019, 12:19 PM IST
  • ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ആക്രമികളാല്‍ അതീവ ഗുരുതരം
  • അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിനുള്ള സാധ്യതയില്‍ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു
ഉന്നാവോ: പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ആക്രമികളാല്‍ അതീവ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

ഇന്നലെയാണ്, രാത്രിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിച്ചത്. ഡല്‍ഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പെണ്‍കുട്ടിയുടെ വിദഗ്ധ ചികിത്സ തുടരുകയാണ്. 

എന്നാല്‍, പെണ്‍കുട്ടിയുടെ ആരോഗ്യത്തെപ്പറ്റി പ്രതീക്ഷയ്ക്ക് വക നല്‍കുന്ന പ്രതികരണമല്ല ചികിത്സിക്കുന്ന ഡോക്ടർമാർ നല്‍കുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിനുള്ള സാധ്യതയില്‍ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു. 90% പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്. 
`
പീഡനത്തിനിരയായ പെൺകുട്ടിയുടെ നില വളരെ ഗുരുതരമാണെന്ന് സഫ്ദർജംഗ് ആശുപത്രിയിലെ ഡോ. സുനിൽ ഗുപ്ത പറഞ്ഞു. ഇരയുടെ അതിജീവനത്തിനുള്ള സാധ്യത വളരെ കുറവാണ്. പെണ്‍കുട്ടി ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്, അദ്ദേഹംപറഞ്ഞു.

അതേസമയം, ഇന്നലെരാത്രിയാണ്, വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ചത്. ഇതിനായി എയര്‍ ആംബുലന്‍സ് അടക്കമുള്ളവ യു.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. 

Also read: പീഡനത്തിന് പര്യായമായി ഉന്നാവോ; അതിക്രമത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

വ്യാഴാഴ്ച രാവിലെയാണ് മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഉന്നാവോയിലെ ഹിന്ദുനഗര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. റായ്ബറേലിയേക്ക് പോകുകയായിരുന്ന യുവതിയെ സംഘം ആക്രമിക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്തുവെച്ച് പെണ്‍കുട്ടിയുടെമേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
 

Also read:  ഉന്നാവോ: പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കും

പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. 

കൂടാതെ, 90% പൊള്ളലേറ്റ പെണ്‍കുട്ടി ഒരു കിലോമീറ്റര്‍ നടന്നതിന്ശേഷമാണ് സഹായം ലഭിച്ചത് എന്നത് സംഭവം കൂടുതല്‍ ദാരുണമാക്കുന്നു. 

Also read: ഉന്നാവോ: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഉത്തര്‍പ്രദേശിലെ ഉന്നാവോ എന്ന സ്ഥലം ഇപ്പോള്‍ കുപ്രസിദ്ധിയുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗര്‍ നടത്തിയ ബലാത്സംഗവും പിന്നീട് ഇരയായ യുവതിയുടെയും കുടുംബത്തിനും നേരെ തുടര്‍ച്ചയായി വധശ്രമവും നടന്ന ഉന്നാവോയില്‍ നിന്നുതന്നെയാണ് പുതിയ സംഭവവും. എന്നാല്‍, ഇപ്പോള്‍ നടന്നിരിക്കുന്നത് അതിലും ദാരുണമായ ഒന്നാണ് എന്നു മാത്രം. ലൈംഗീക അതിക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നിരിക്കുകയാണ്. 

കഴിഞ്ഞ മാര്‍ച്ചിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് മാസങ്ങളോളം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇവരും കൂട്ടാളികളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമണത്തിന് ഇരയാക്കിയത്. 

Trending News