Taj Mahal: കരകവിഞ്ഞ് യമുന, ജലനിരപ്പ് ഉയര്‍ന്ന് തന്നെ; താജ്മഹലിന്റെ ഭിത്തി തൊട്ടു

Yamuna river touches outer walls of Taj Mahal: ജലനിരപ്പ് 499 അടിയായി ഉയർന്നതോടെയാണ് യമുന നദിയിലെ വെള്ളം താജ്മഹലിൻ്റെ പുറം ഭിത്തി വരെ എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 19, 2023, 09:16 AM IST
  • ജലനിരപ്പ് ഉയരുന്നത് താജ്മഹലിന് ഭീഷണിയല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ.
  • 1978 ലും 2010 ലും യമുന നദിയിലെ ജലനിരപ്പ് ഉയർന്ന് താജ്മഹലിന്റെ പുറംഭിത്തികളിൽ സ്പർശിച്ചിട്ടുണ്ട്.
  • 1978-ലെ വെള്ളപ്പൊക്കത്തിൽ യമുനയിലെ ജലനിരപ്പ് 508 അടിയായിരുന്നു.
Taj Mahal: കരകവിഞ്ഞ് യമുന, ജലനിരപ്പ് ഉയര്‍ന്ന് തന്നെ; താജ്മഹലിന്റെ ഭിത്തി തൊട്ടു

ന്യൂഡൽഹി: യമുനാ നദിയിലെ ജലനിരപ്പ് ഉയർന്ന് താജ്മഹലിന്റെ പുറം ഭിത്തിയിൽ വരെ എത്തി. ജലനിരപ്പ് വർധിക്കുന്നത് താജ്മഹലിന് ഭീഷണിയല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് (എഎസ്ഐ) ഇന്ത്യ അറിയിച്ചു. 1978 ലും 2010 ലും യമുന നദിയിലെ ജലനിരപ്പ് ഉയർന്ന് സമാനമായ രീതിയിൽ താജ്മഹലിന്റെ പുറംഭിത്തികളിൽ സ്പർശിച്ചിട്ടുണ്ടെന്നും എഎസ്ഐ ചൂണ്ടിക്കാട്ടി. 

ജലനിരപ്പ് 499 അടിയായി ഉയർന്നതോടെയാണ് യമുന നദിയിലെ വെള്ളം താജ്മഹലിൻ്റെ പുറം ഭിത്തി വരെ എത്തിയതെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ പറഞ്ഞു. 1978-ലെ വെള്ളപ്പൊക്കത്തിൽ താജ്മഹലിന്റെ ബേസ്‌മെന്റിലെ മുറികളിലേക്ക് വെള്ളം കയറിയിരുന്നുവെന്ന് താജ്മഹലിലെ കൺസർവേഷൻ അസിസ്റ്റന്റ് രാജകുമാരൻ വാജ്‌പേയി പറഞ്ഞു. ഈ വർഷവും താജ്മഹലിൽ വെള്ളം എത്തിയിട്ടുണ്ട്, എന്നാൽ ഇത് സ്മാരകത്തിന് ഭീഷണിയല്ലെന്നും പ്രധാന ശവകുടീരം ഉയർന്ന പ്ലാറ്റ്ഫോമിലാണ് നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നശിപ്പിച്ചത് 10 ലക്ഷം കിലോ മയക്കുമരുന്ന്; റെക്കോര്‍ഡെന്ന് അമിത് ഷാ, പ്രശംസിച്ച് മോദി

1978-ലെ വെള്ളപ്പൊക്കത്തിൽ യമുനയിലെ ജലനിരപ്പ് 508 അടിയായിരുന്നുവെന്നും അന്ന് താജ്മഹലിനുള്ളിലേയ്ക്ക് വെള്ളം കയറിയിരുന്നുവെന്നും ആഗ്ര നഗരത്തിലെ ചരിത്രകാരനായ രാജ് കിഷോർ രാജെ പറഞ്ഞു. അന്ന് താജ്മഹലിന്റെ കിഴക്കൻ ഗേറ്റിലെ സന്ദാലി മസ്ജിദിൽ വരെ വെള്ളം എത്തിയെന്നും പടിഞ്ഞാറൻ ഗേറ്റിലെ ഖാൻ-ഇ-ആലം നഴ്സറി വരെ വെള്ളം കയറിയിരുന്നുവെന്നും എഎസ്ഐ ജീവനക്കാരനായ മുനവ്വർ പറഞ്ഞു. ഇതോ‌ടെ വെള്ളപ്പൊക്കത്തിൽ നിന്ന് താജ്മഹലിനെ സംരക്ഷിക്കാൻ രണ്ട് താൽക്കാലിക മതിലുകൾ നിർമ്മിച്ചു. ഒരു മതിൽ ബസായി ഘട്ടിലും മറ്റൊന്ന് ദസറ ഘട്ടിലുമാണ് നിർമ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച വൈകിട്ട് ആറോടെ യമുന നദിയിലെ ജലനിരപ്പ് 499.2 അടിയിൽ എത്തിയിരുന്നു. ഇതോടെ കൈലാഷ് ക്ഷേത്ര പരിസരത്തും ക്ഷേത്രത്തിന് സമീപത്തെ താഴ്ന്ന വീടുകളിലും വെള്ളം കയറി. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നിലവിൽ മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പിഎസി, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ യമുന നദിക്കരയിലുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുങ്ങൽ വിദഗ്ധരും ബോട്ടുകളും സജ്ജമാണ്. അതേസമയം, യമുന നദിയിലെ വെള്ളം പൂന്തോട്ടത്തിനുള്ളിൽ കയറിയതിനാൽ മെഹ്താബ് ബാഗിലേയ്ക്ക് വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനം നിർത്തിവെച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News