വെടിവെച്ച് കൊല്ലാനെങ്കില്‍ കോടതിയും നിയമവും എന്തിന്?

നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും മുന്‍പ് അവരെ വെടിവയ്ക്കാന്‍ പോകുകയാണെങ്കില്‍ കോടതികളും നിയമവും പോലീസും എന്തിനെന്നു ബിജെപി നേതാവ് മേനക ഗാന്ധി. 

Last Updated : Dec 6, 2019, 03:21 PM IST
  • നിയമം കൈയിലെടുക്കാന്‍ കഴിയില്ലെന്നും പ്രതികളെ എന്തുവന്നാലും കോടതി തൂക്കിക്കൊല്ലുമായിരുന്നുവെന്നും മേനക ഗാന്ധി
  • വ്യാഴാഴ്ച രാത്രി ദേശീയപാത 44-ല്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്
വെടിവെച്ച് കൊല്ലാനെങ്കില്‍ കോടതിയും നിയമവും എന്തിന്?

ന്യൂഡല്‍ഹി: നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും മുന്‍പ് അവരെ വെടിവയ്ക്കാന്‍ പോകുകയാണെങ്കില്‍ കോടതികളും നിയമവും പോലീസും എന്തിനെന്നു ബിജെപി നേതാവ് മേനക ഗാന്ധി. 

നിങ്ങള്‍ക്ക് നിയമം കൈയിലെടുക്കാന്‍ കഴിയില്ലെന്നും പ്രതികളെ എന്തുവന്നാലും കോടതി തൂക്കിക്കൊല്ലുമായിരുന്നുവെന്നും മേനക ഗാന്ധി പറഞ്ഞു. വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ വെടിവച്ച്‌ കൊലപ്പെടുത്തിയ നടപടിയിലായിരുന്നു അവരുടെ പ്രതികരണം.

കഴിഞ്ഞ മാസം 27ന് രാത്രിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാ റുകാരിയാണ് മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

വ്യാഴാഴ്ച രാത്രി ദേശീയപാത 44-ല്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

Trending News