മരട്: കൊച്ചിയില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശിയായ രതീഷാണ് കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ഉഴുന്നുവടയുടെ രുചിവ്യത്യാസത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നു ഷിബി ഹോട്ടലിന്റെ ഉടമ വൈറ്റില ജൂനിയർ ജനത റോഡിൽ മംഗലപ്പിള്ളി വീട്ടിൽ പി.ജെ. ജോൺസണെയാണ് (48) ഇയാൾ കുത്തി കൊലപ്പെടുത്തിയത്.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. കുത്തിയ ഉടൻ പ്രതി ഓടി രക്ഷപ്പെട്ടു. ജനതാ സ്റ്റോപ്പിനു സമീപം കുത്തേറ്റ് റോഡില്‍ വീണ ജോൺസണെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാട് സ്വദേശിയായ രതീഷ് കടവന്ത്രയിൽ വാടകക്ക് താമസിച്ചുവരികയാണ്.