കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴിയെടുക്കല്‍ തുടരുന്നു. കേസിൽ നടൻ ദിലീപിനെതിരേ ഉന്നയിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായി നിരവധി പ്രമുഖരില്‍നിന്നാണ് അടുത്ത 3 ദിവസം മൊഴിയെടുക്കുന്നത്.
ഇന്ന് ദിലീപിന്‍റെ ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നല്‍കും. അതേസമയം, 5 വർഷം മുന്‍പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത് എന്നതാണ് വസ്തുത.
മഞ്ജുവിനെ കൂടാതെ സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരും ഇന്ന് കോടതിയില്‍ ഹാജരായി മോഴി നല്‍കും.
കേസില്‍ മോഴ് രേഖപ്പെടുത്തേണ്ടവരുടെ നീണ്ട നിരയാണ്. കുഞ്ചാക്കോ ബോബൻ, സംയുക്താ വർമ, ഗീതു മോഹൻദാസ് എന്നിവരുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും. ശനിയാഴ്ച സംവിധായകൻ ശ്രീകുമാർ മേനോനും മാര്‍ച്ച് 4ന് ഗായിക റിമി ടോമിയു൦ മൊഴി നല്‍കും. മൊഴി നൽകുന്നവരെ പ്രതിഭാഗം അഭിഭാഷകർക്ക് വിസ്തരിക്കാനാകും.
ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പിന്നിലുള്ള കാരണം എന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ഈ സാഹചര്യത്തില്‍ ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാകും.