Dileep Case: നടിയെ ആക്രമിച്ച കേസ്: നിയമവിരുദ്ധമായി മെമ്മറി കാർഡ് 3 കോടതികളിൽ പരിശോധിച്ചു

Actress Assault Case: പീ‍ഡന ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് നിയമവിരു​ദ്ധമായി 3 കോടതികളിൽ പരിശോദിച്ചതായി റിപ്പോർട്ട്. മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം നടത്തിയത് ജഡ്ജി ഹണി എം വർ​ഗീസാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 10, 2024, 03:20 PM IST
  • അദ്ദേഹം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
Dileep Case: നടിയെ ആക്രമിച്ച കേസ്: നിയമവിരുദ്ധമായി മെമ്മറി കാർഡ് 3 കോടതികളിൽ പരിശോധിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവായ, പീ‍ഡന ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് നിയമവിരു​ദ്ധമായി 3 കോടതികളിൽ പരിശോദിച്ചതായി റിപ്പോർട്ട്. മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം നടത്തിയത് ജഡ്ജി ഹണി എം വർ​ഗീസാണ്. അദ്ദേഹം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 2018 ജനുവരി 9ന് മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്നാണ് റിപ്പോർട്ടിലുള്ളത്.

രാത്രി 9. 58നാണ് അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത്. ജില്ലാ പ്രിൻസിപ്പാൾ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേ് മോഹനൻ മെമ്മറി കാർഡ് പരിശോധിച്ചത് 2018 ഡിസംബർ 13നാണ്. ഇത് നിയമവിരുദ്ധമായിട്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ രാത്രി 10. 58നാണ് മഹേഷ് മോഹനൻ മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ട്. വിചാരണ കോടതിയിൽ മെമ്മറി കാർഡ് ഉപയോ​ഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News