Doctor Stabbed to Death: 'സന്ദീപ് പ്രതിയല്ല പരാതിക്കാരന്‍; പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു'എ.ഡി.ജി.പി.

Dr Vandana murder Case, ADGP Ajithkumar about Murderer Sandeep: കഴിഞ്ഞദിവസം രാത്രിമുതല്‍ സന്ദീപ് അക്രമാസക്തനായിരുന്നുവെന്നും. ഞങ്ങള് ആരും സന്ദീപിനെ ഉപദ്രവിച്ചില്ലെന്നുമാണ് നാട്ടുകാരുടെ പ്രതികരണം. 

Written by - Zee Malayalam News Desk | Last Updated : May 10, 2023, 03:57 PM IST
  • സാരമായി പരിക്കേറ്റ രീതിയില്‍ കണ്ട സന്ദീപിനെ തുടര്‍ ചികിത്സയ്ക്കു വേണ്ടിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതെന്നും എ.ഡി.ജി.പി. മാധ്യമങ്ങളോട് പറഞ്ഞു.
  • ഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് യാതൊരു പ്രകോപനവും കൂടാതെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു.
  • എന്നാല്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയ്ക്ക് മുറിയിലേക്ക് മാറാന്‍ പെട്ടെന്ന് സാധിച്ചില്ല.
Doctor Stabbed to Death: 'സന്ദീപ് പ്രതിയല്ല പരാതിക്കാരന്‍; പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു'എ.ഡി.ജി.പി.

കൊല്ലം: കൊട്ടാരക്കരയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സന്ദീപ് പ്രതിയായിരുന്നില്ല പരാതിക്കാരന്‍ ആയിരുന്നുവെന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍. സന്ദീപ് തന്നെയാണ് തന്നെ ആക്രമിക്കുകയാണെന്ന് പോലീസിനെ വിളിച്ചറിയിച്ചത്.ഇതിനെത്തുടര്‍ന്നാണ് പോലീസ്

സംഭവ സ്ഥലത്ത് എത്തുന്നത്. എന്നാല്‍ സന്ദീപിനെ അവിടെ നിന്നും അയാളുടെ വീട്ടില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന്റെ മുന്നിലാണ് കണ്ടത്. സാരമായി പരിക്കേറ്റ രീതിയില്‍ കണ്ട സന്ദീപിനെ തുടര്‍ ചികിത്സയ്ക്കു വേണ്ടിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതെന്നും എ.ഡി.ജി.പി. മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: അച്ഛനും അമ്മയ്ക്കും ഏക മകള്‍, പഠനത്തില്‍ മിടുക്കി; നോവായി വന്ദന

''രാത്രി ഒരുമണിയോടെ 112-ലേക്ക് ഒരു കോള്‍ വന്നു. തന്നെ ആക്രമിക്കുകയാണെന്ന് പറഞ്ഞാണ് സന്ദീപ് എന്നയാള്‍ വിളിച്ചത്. ഉടനെ തന്നെ സമീപത്തെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. കോള്‍ വന്ന മൊബൈല്‍നമ്പറില്‍ പോലീസിന്റെ നൈറ്റ് പട്രോളിങ് ടീം ബന്ധപ്പെട്ടപ്പോള്‍ അത് സ്വിച്ച് ഓഫ് ആയിരുന്നു.  മറ്റൊരു നമ്പറില്‍നിന്നും വീണ്ടും വിളിവന്നു. ഈ വിവരവും പട്രോളിങ് ടീമിന് കൈമാറി.

നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി നൈറ്റ് പട്രോളിങ് ടീം സ്ഥലത്തെത്തി. എന്നാല്‍ അയാളുടെ വീട്ടിലെത്തിയപ്പോള്‍ അയാളെ അവിടെ കണ്ടില്ല്. അരക്കിലോമീറ്റര്‍ മാറിയുള്ള സമീപത്തെ വീടിന്റെ മുറ്റത്ത് ഒരുവടിയുമായി നില്‍ക്കുന്നതാണ് കണ്ടത്. നാട്ടുകാരും ഉണ്ടായിരുന്നു. മുറിവേറ്റ അയാള്‍ 'തന്നെ കൊല്ലാന്‍ വരുന്നു' എന്നുവിളിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസും ബന്ധുവും ചേര്‍ന്ന് പരിക്കേറ്റയാളെ ജീപ്പില്‍ കയറ്റി. 

നേരേ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിതവിഭാഗത്തിലെത്തിച്ചപ്പോള്‍ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം  ഡ്രസ് ചെയ്യാനും എക്സ് റേ എടുക്കാനും നിര്‍ദേശിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡ്രസിങ് റൂമിലേക്ക് മാറ്റി. ഇതിനായി ഇയാളെ കിടക്കയില്‍ കിടത്തി. ഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് യാതൊരു പ്രകോപനവും കൂടാതെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു. ആദ്യം ബന്ധുവിനെ ചവിട്ടി. പിന്നാലെ കിടക്കയില്‍നിന്ന് ചാടിയിറങ്ങി അവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കി. 

ഇതു കണ്ടെത്തിയ ഹോംഗാര്‍ഡിനെയാണ് ആദ്യം ആക്രമിച്ചത്. ഓടിയെത്തിയ പോലീസ് എയ്ഡ്‌പോസ്റ്റിലെ പോലീസുകാരനെയും നാട്ടുകാരനെയും കുത്തി.  എന്നാല്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയ്ക്ക് മുറിയിലേക്ക് മാറാന്‍ പെട്ടെന്ന് സാധിച്ചില്ല.  ഒറ്റപ്പെട്ടുപോയ ഡോക്ടറെ പ്രതി പെട്ടെന്നുതന്നെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു''- എ.ഡി.ജി.പി.യുടെ വാക്കുകള്‍. പ്രതി മദ്യത്തിന് അടിമപ്പെട്ടയാളാണെന്നും നിലവില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എ.ഡി.ജി.പി. വ്യക്തമാക്കി.

അതേസമയം കഴിഞ്ഞദിവസം രാത്രിമുതല്‍ സന്ദീപ് അക്രമാസക്തനായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.  പ്രതിയെ തങ്ങളാരും ഉപദ്രവിച്ചിട്ടില്ലെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസിന്റെ എയ്ഡ് പോസ്റ്റുണ്ട്. അവിടെയുണ്ടായിരുന്ന എ.എസ്.ഐ. അടക്കം സംഭവത്തില്‍ പ്രതികരിച്ചിരുന്നു. അവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രധാന ആശുപത്രികളിലെല്ലാം പോലീസിന്റെ എയ്ഡ് പോസ്റ്റുകളുണ്ടെന്നും എ.ഡി.ജി.പി. മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News