Car catches fire in Chathannoor: മരിച്ചത് സ്ത്രീയല്ല; കൊല്ലത്ത് കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു!

Chathannoor Car Burnt Case: പോലീസിന്റെ നിഗമനം ആത്മഹത്യയാണെന്നാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.  

Written by - Zee Malayalam News Desk | Last Updated : Jun 17, 2024, 09:46 PM IST
  • ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്
  • കല്ലുവാതുക്കൽ പാറയിൽ സ്വദേശി ജൈനു ആണ് മരിച്ചത്
  • പോലീസിന്റെ നിഗമനം ആത്മഹത്യയാണെന്നാണ്
Car catches fire in Chathannoor: മരിച്ചത് സ്ത്രീയല്ല; കൊല്ലത്ത് കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു!

കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കല്ലുവാതുക്കൽ പാറയിൽ സ്വദേശി ജൈനു ആണ് മരിച്ചത്. ഇയാൾക്ക് 58 വയസുണ്ട്. മരിച്ചയാളെ കാറിൽ നിന്നും ലഭിച്ച തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ് തിരിച്ചറിഞ്ഞത്. 

Also Read: കൊല്ലത്ത് ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ആത്മഹത്യയാണെന്ന് സംശയം

പോലീസിന്റെ നിഗമനം ആത്മഹത്യയാണെന്നാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്നലെ വൈകുന്നേരം നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിലാണ് കാർ കത്തി ജൈനു വെന്തുമരിച്ചത് സർവീസ് ഇല്ലാത്ത റോഡിലായിരുന്നു ഈ വാഹനം നിർത്തിയിട്ടിരുന്നത്. 7 മണിയോടെ ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം നടന്നത്. 

Also Read: 1 വർഷത്തിനു ശേഷം മിഥുന രാശിയിൽ ശുക്രാദിത്യ യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

കാർ ഏറെ നേരമായി റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.  വാഹനത്തിന്റെ ഇരുവശത്തുകൂടെയും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കാർ പൂർണമായി കത്തി നശിക്കുകയും ഒപ്പം കാറിനുള്ളിലെ ആളും പൂര്‍ണമായി കത്തിയമറുകയായിരുന്നു. ദേഹത്തും കാറിലും പെട്രോൾ ഒഴിച്ച് കത്തിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാർ പൂർണമായും കത്തി നശിച്ചതിനാൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ  സ്ഥിരീകരണമുണ്ടാകൂ.  മരണ കാരണം കുടുംബ പ്രശ്നങ്ങളാണോ എന്നും പോലീസ്  അന്വേഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News