മൂവാറ്റുപുഴ: പാസ്പോര്‍ട്ട് പുതുക്കാനുള്ള അനുമതി ആവശ്യപ്പെട്ട് നടന്‍ ജയസൂര്യ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് മുവാറ്റുപുഴ വിജിലൻസ് കോടതി മാർച്ച് 12ലേക്ക് മാറ്റി. ചെലവന്നൂർ കായൽ കയ്യേറ്റ കേസ് നിലനിൽക്കുന്നതിനാൽ പാസ്പോർട്ട് പുതുക്കാൻ വിജിലൻസ് കോടതിയുടെ അനുമതി വേണം.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമെടുക്കാതെ എങ്ങനെ പാസ്പോര്‍ട്ട് പുതുക്കാന്‍ സാധിക്കുമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കയ്യേറ്റം നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ച് ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചുവെന്നും അതിന് കോര്‍പ്പറേഷന്‍ അധികൃതര്‍ കൂട്ടുനിന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.