പാലാ ഉപതിരഞ്ഞെടുപ്പ്: എന്‍സിപിയില്‍ കൂട്ടരാജി!!

ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരച്ചടി നേരിട്ട് എല്‍ഡിഎഫ്!!

Last Updated : Sep 15, 2019, 07:09 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: എന്‍സിപിയില്‍ കൂട്ടരാജി!!

കോട്ടയം: ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരച്ചടി നേരിട്ട് എല്‍ഡിഎഫ്!!

മാണി സി. കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ല എന്ന കാരണത്താല്‍ എന്‍സിപിയില്‍ നിന്ന് നിരവധി നേതാക്കള്‍ രാജിവച്ചു. പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. 

ഇതുവരെ 42 പേരാണ് രാജിവെച്ചത്. കൂടാതെ, പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണതയാണെന്നും ഇവര്‍ ആരോപിച്ചു. 

ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പളളിയുടെ നേതൃത്വത്തിലാണ് രാജി. മുന്‍ എന്‍സിപി അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ വിഭാഗം നേതാക്കളാണ് രാജിവച്ചതെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എന്‍സിപിയിലെ കൂട്ടരാജി പ്രചാരണപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ എല്‍ഡിഎഫ് നേതാക്കള്‍.

പാലായില്‍ നാലാം തവണയും മാണി സി. കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തുടക്കത്തില്‍തന്നെ  എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഘട്ടം ഘട്ടമായി ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നത് മാണി സി. കാപ്പന് അനുകൂല ഘടകമാകുകയായിരുന്നു. 

കഴിഞ്ഞ തവണ നാലായിരം ആയിരുന്നു കെ എം മാണിയുടെ ഭൂരിപക്ഷം. തുടര്‍ന്ന് എന്‍സിപിക്കായി മാറ്റിവെച്ച സീറ്റില്‍ മാണി സി. കാപ്പനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചുകൊണ്ടുളള എന്‍സിപി നിര്‍ദേശം എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ് നേതാവ് കെ. എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലാ നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

മണ്ഡലത്തില്‍ വോട്ടെടുപ്പ് ഈ മാസം 23ന് നടക്കും. 27നാണ് വോട്ടെണ്ണല്‍.

 

Trending News