കൊവിഡ് കൂട്ടപരിശോധന വിദ​ഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ച്; കെജിഎംഒഎയ്ക്ക് മറുപടിയുമായി ആരോ​ഗ്യമന്ത്രി

നേരത്തെ പരിശോധന കുറവായിരുന്നു എന്നായിരുന്നു ആക്ഷേപം. കൂട്ട പരിശോധന എല്ലാ ദിവസവും ഇല്ല. വിദ​ഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Apr 22, 2021, 03:43 PM IST
  • കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കൂട്ട പരിശോധന നടത്തുന്നതെന്ന് ആരോ​ഗ്യമന്ത്രി
  • നേരത്തെ പരിശോധന കുറവായിരുന്നു എന്നായിരുന്നു ആക്ഷേപം
  • കൂട്ട പരിശോധന എല്ലാ ദിവസവും ഇല്ല
  • വിദ​ഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി
കൊവിഡ് കൂട്ടപരിശോധന വിദ​ഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ച്; കെജിഎംഒഎയ്ക്ക് മറുപടിയുമായി ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാരുടെ വിമർശനത്തിനെതിരെ ആരോ​ഗ്യമന്ത്രി കെകെ ശൈലജ (KK Shailaja). കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കൂട്ട പരിശോധന നടത്തുന്നതെന്ന് ആരോ​ഗ്യമന്ത്രി (Health Minister) പറഞ്ഞു. നേരത്തെ പരിശോധന കുറവായിരുന്നു എന്നായിരുന്നു ആക്ഷേപം. കൂട്ട പരിശോധന എല്ലാ ദിവസവും ഇല്ല. വിദ​ഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കെജിഎംഒഎയ്ക്ക് (KGMOA) സർക്കാർ തീരുമാനത്തിനെതിരെ നിൽക്കാൻ ആകില്ല. നിരന്തരമായി കൂട്ട പരിശോധന ഉണ്ടാകില്ല. വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇനി കൂട്ട പരിശോധനയുടെ കാര്യം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനാ ഫലം നൽകാൻ വൈകുന്നതിനാൽ കൂട്ട പരിശോധന അശാസ്ത്രീയമാണെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ വിമർശനം. ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ ലക്ഷ്യം തകർക്കുകയാണ്.

ALSO READ: കൊവിഡ് കൂട്ടപരിശോധന നടപടി അശാസ്ത്രീയമെന്ന് കെജിഎംഒഎ

രോ​ഗലക്ഷണമുള്ളവരിലേക്കും സമ്പർക്കപ്പട്ടികയിലുള്ളവരിലേക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വർധിപ്പിക്കണം. മനുഷ്യവിഭവ ശേഷി വർധിപ്പിക്കണം എന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. കെജിഎംഒഎയെ പിന്തുണച്ച് ഐഎംഎയും രം​ഗത്തെത്തി. മെഡിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പരീക്ഷ നടത്തണം. പരീക്ഷ നീട്ടിവച്ചാൽ ജൂനിയർ ഡോക്ടർമാരുടെ അഭാവം ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കും. വോട്ടെണ്ണൽ ദിവസം കർഫ്യൂ പ്രഖ്യാപിക്കണം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പ്രോട്ടോകോൾ പാലിച്ച് നടത്തണം. തുടങ്ങി വച്ച പരീക്ഷകൾ നിർത്തേണ്ടതില്ല. വിദ്യാർഥികളുടെ ഭാവിയുടെ പ്രശ്നമാണിതെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News