അരൂര്‍: ശബരിമലയ്ക്ക് പോകുന്നവരുടെ സര്‍വെയെടുത്താല്‍ അയ്യപ്പ ഭക്തരിൽ കൂടുതലും കമ്മ്യൂണിസ്റ്റുകാരാണെന്ന് മനസിലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
എൽ.ഡി.എഫ് വിശ്വാസികൾക്കെതിരാണെന്ന ആരോപണത്തിന് മറുപടി നല്‍കവെയാണ് കോടിയേരിയുടെ പ്രസ്താവന.
ശബരിമല വിഷയത്തില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും നേരിടുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു കൊടിയേരിയുടെ മറുപടി.
ശബരിമല സന്ദര്‍ശന വേളയില്‍ ഭക്തര്‍ പരസ്പരം ലാല്‍ സലാം പറഞ്ഞു അഭിവാദ്യം ചെയ്തതായി ഓര്‍മ്മയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരൂരില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് കൊടിയെരി തന്‍റെ നിലപാട് വ്യക്തമാക്കിയത്.