'നെഗറ്റീവ് എനർജി' കളയാൻ പ്രാർഥന: ജില്ലാ ശിശു സംരക്ഷണ ഓഫീസ് വിവാദത്തിൽ

സംഭവം നടന്നിട്ട് ആഴ്ചകളായെങ്കിലും പരാതി വന്നത് ഇപ്പോഴാണ്. ഓഫീസിൽ വൈകീട്ട് 4.30 മുതൽ പ്രാര്‍ഥന നടക്കുന്നെന്നും ഇതിൽ പങ്കെടുക്കണമെന്നും ജീവനക്കാരോട് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 10:22 AM IST
  • സംഭവം നടന്നിട്ട് ആഴ്ചകളായെങ്കിലും പരാതി വന്നത് ഇപ്പോഴാണ്
  • സിവില്‍ സ്റ്റേഷനിലുള്ള ഓഫീസിലാണ് ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥന
  • കരാര്‍വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരായതിനാൽ ഓഫീസറുടെ നിര്‍ദേശം ജീവനക്കാർക്ക് ധിക്കരിക്കാനായില്ല
'നെഗറ്റീവ് എനർജി' കളയാൻ പ്രാർഥന: ജില്ലാ ശിശു സംരക്ഷണ ഓഫീസ് വിവാദത്തിൽ

തൃശൂര്‍: നെഗറ്റീവ് എനർജി കളയാൻ പ്രാർഥന നടത്തി വെട്ടിലായിരിക്കുകയാണ് തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസ്. സിവില്‍ സ്റ്റേഷനിലുള്ള ഓഫീസിലാണ് ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥന. വിവാദമായതോടെ സംഭവത്തില്‍ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി കഴിഞ്ഞു.

സംഭവം നടന്നിട്ട് ആഴ്ചകളായെങ്കിലും പരാതി വന്നത് ഇപ്പോഴാണ്. ഓഫീസിൽ വൈകീട്ട് 4.30 മുതൽ പ്രാര്‍ഥന നടക്കുന്നെന്നും ഇതിൽ പങ്കെടുക്കണമെന്നും ജീവനക്കാരോട് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടു. ഓഫീസിലുള്ള ചൈല്‍ഡ്ലൈൻ പ്രവര്‍ത്തകരും ഇതില്‍ പങ്കെടുത്തു. ഇവരിലൊരാൾ ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാരെല്ലാം കരാര്‍വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരായതിനാൽ ഓഫീസറുടെ നിര്‍ദേശം ജീവനക്കാർക്ക് ധിക്കരിക്കാനായില്ല. 

ഓഫീസില്‍ നിന്നും അടുത്തിടെ നാല് താത്കാലിക ജീവനക്കാരാണ് രാജിവെച്ചത്. ഇത്തരത്തിൽ ഓഫീസിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം നെഗറ്റീവ് എനര്‍ജി ആണെന്നാണ് ശിശു സംരക്ഷണ ഓഫീസറുടെ വാദം. ഇവരുമായി പലി ജീവനക്കാർക്കും അഭിപ്രായ ഭിന്നതകളും സ്വര ചേർച്ചയുമുണ്ട്.  പ്രാര്‍ഥന സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് പരാതി ലഭിച്ചത്. എന്നാൽ ഇതുവരെ വകുപ്പുതല അന്വേഷണം ഉണ്ടായിട്ടില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News