Rahul Gandhi's Office Attack: 'രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; സം​ഘപരിവാറിന്റെ ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തുവെന്നും വിഡി സതീശൻ

Rahul Gandhi's office attack: സംഘപരിവാറിന്റെ ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 25, 2022, 12:32 PM IST
  • അകത്ത് കയറിയ സംഘം ഓഫീസ് മുഴുവൻ അടിച്ച് തകർത്തു
  • ഫയലുകളെടുത്ത് വലിച്ചെറിഞ്ഞു
  • ​ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി പൊട്ടിച്ചു
  • മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ നടത്തിയ ഒരു ​ഗൂഢാലോചനയുടെ ഫലമാണ് ഈ അക്രമമെന്നും വിഡി സതീശൻ ആരോപിച്ചു
Rahul Gandhi's Office Attack: 'രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; സം​ഘപരിവാറിന്റെ ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തുവെന്നും വിഡി സതീശൻ

വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഘപരിവാറിന്റെ ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വിഡി സതീശന്റെ വാക്കുകൾ: ഒരു സംഘം സിപിഎം ഓഫീസിന്റെ മുൻപിൽ നിന്നും മുന്നൂറിലധികം വരുന്ന വിദ്യാർഥികൾ, ഈ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പ്രത്യേക വാഹനങ്ങളിൽ എത്തിച്ച വിദ്യാർഥികളും യുവജനങ്ങഅളുമായുള്ള ആളുകൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ നിന്ന് പ്രകടനവുമായി വരുന്നു. ഓഫീസിൽ വയ്ക്കാനുള്ള വാഴയുമായിട്ട് വരുന്നു. ഒരു സംഘം ഓഫീസിന്റെ മുന്നിലെ ഷട്ടർ തുറക്കുന്നു. മറ്റൊരു സംഘം ആരോ​ഗ്യ സ്ഥാപനങ്ങൾക്ക് പിന്നിലൂടെ നേരത്തെ കണ്ടുവച്ച വഴിയിലൂടെ ജനലിലൂടെ അകത്ത് കയറി. അകത്ത് കയറിയ സംഘം ഓഫീസ് മുഴുവൻ അടിച്ച് തകർക്കുന്നു. ഫയലുകളെടുത്ത്  വലിച്ചെറിയുന്നു. ​ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി പൊട്ടിക്കുന്നു. കസേരയിൽ രാഹുൽ ​ഗാന്ധിയുടെ ചിത്രവും വാഴയും എസ്എഫ്ഐയുടെ കൊടിയും വയ്ക്കുന്നു. ഇവിടെയുണ്ടായിരുന്ന മൂന്ന് ജീവനക്കാരെ ക്രൂരമായി മർദിച്ചു. 55 മിനിറ്റോളമാണ് അക്രമം നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ നടത്തിയ ഒരു ​ഗൂഢാലോചനയുടെ ഫലമാണ് ഈ അക്രമമെന്നും വിഡി സതീശൻ ആരോപിച്ചു.

രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായി ശ്രമിക്കുന്നത്. അക്രമത്തിന് പോലീസിന്റെ മൗനാനുവാദവുമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു. 

ALSO READ: Rahul Gandhi's Office Attack : രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അക്രമസമരം; നടപടിക്കൊരുങ്ങി എസ്.എഫ്.ഐ

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ് ബഫര്‍ സോണില്‍ യാഥാര്‍ത്ഥത്തില്‍ കുറ്റവാളികളായി നില്‍ക്കുന്നത്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 

വയാനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്‌ എസ്എഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു

വയനാട്: എസ്എഫ്ഐ പ്രവർത്തകർ വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ്‌ അടിച്ച് തകർത്തു. കൽപ്പറ്റയിലെ ഓഫീസിലേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. പരിസ്ഥിതി ലോല മേഖലകളിലെ ഉത്തരവിനെതിരെ രാഹുൽ ഇടപെടുന്നില്ല എന്ന് ആരോപിച്ചായിരുന്നു മാർച്ച്. മാർച്ച് കൽപ്പറ്റയിൽ പോലീസ് തടഞ്ഞെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു. അതിന് ശേഷം ക്യാബിനിൽ തള്ളിക്കയറുകയും സ്റ്റാഫിനെ മർദ്ദിക്കുകയും ചെയ്തു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ എസ്എഫ്ഐയെ തള്ളി  സിപിഎം രംഗത്തെത്തി. അതേസമയം ആക്രമണം നടത്തിയവരെ പൂർണമായും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് റോഡ് ഉപരോധിക്കുകയാണ്.എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.  എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News