ദേവികുളത്ത് കൈയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു

ദേവികുളത്ത് കൈയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. 

Last Updated : Apr 12, 2017, 03:41 PM IST
ദേവികുളത്ത് കൈയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു

ഇടുക്കി: ദേവികുളത്ത് കൈയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയിരുന്നത്. കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന് സബ് കലക്ടർ കർകശ നിലപാട് എടുത്തതോടെയാണ് സിപിഎമ്മുകാർ പ്രതിഷേധവും അസഭ്യവർഷവും നടത്തിയത്.

സി.പി.എം വാര്‍ഡ് മെമ്പര്‍ സുരേഷിന്‍റെ നേതൃത്വത്തിലുളള സംഘമാണ് റവന്യൂ സംഘത്തെ തടയാനെത്തിയത്. സബ് കലക്ടർ ആവശ്യപ്പെട്ടിട്ടും സുരേഷിനെ അറസ്റ്റു ചെയ്യാൻ പൊലിസ് തയാറായില്ല. പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും വിട്ടയക്കുകയായിരുന്നു. 

റവന്യൂ സംഘത്തെ ആക്രമിച്ച സംഭവം അറിഞ്ഞ് മൂന്നാര്‍ സബ് കളക്ടര്‍ സ്ഥലത്തെത്തി. അക്രമികളെ പിടികൂടാന്‍ ശ്രമിക്കാത്ത ദേവികുളം എസ്.ഐയെയും അഡീഷണല്‍ എസ്.ഐയെയും സബ് കളക്ടര്‍ ശകാരിച്ചു. പിന്നീട് സിപിഎം നേതാവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ കയ്യേറ്റം ഒഴിപ്പിക്കുകയും ചെയ്തു.

Trending News