Siddique Kappan | ആരാണ് രണ്ട് വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനാകുന്ന സിദ്ദീഖ് കാപ്പൻ?

ഹത്രാസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്

Written by - Zee Malayalam News Desk | Last Updated : Sep 9, 2022, 03:30 PM IST
  • ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്
  • ഹത്രാസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചായിരുന്നു അറസ്റ്റ്.
  • രാജ്യദ്രോഹ കേസിലും സിദ്ദീഖ് കാപ്പനേയും സംഘത്തെയും ഉൾപ്പെടുത്തി
Siddique Kappan | ആരാണ് രണ്ട് വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനാകുന്ന സിദ്ദീഖ് കാപ്പൻ?

"ഓരോ വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമുണ്ട്. (ഹത്രാസ്) ഇരയ്ക്ക് നീതി ആവശ്യമാണെന്ന് കാണിക്കാനും പൊതുശബ്ദം ഉയർത്താനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് നിയമത്തിന്റെ കണ്ണിൽ കുറ്റകൃത്യമാകുമോ," എന്നാണ് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചു കൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

ഒരു കുടുംബത്തിൻറെ മുഴുവൻ പ്രാർഥനയുടെയും കാത്തിരിപ്പിൻറേയും മേലുള്ള പ്രതീക്ഷ നിറഞ്ഞ വാക്കുകളായിരുന്നു അത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന ആ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ആരാണെന്ന് എല്ലാവരും അറിയണം.

ALSO READ: Sidheeq Kappan | മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം

മലയാളി മാധ്യമ പ്രവർത്തകനും ഡിജിറ്റൽ ന്യൂസ് പോർട്ടലായ അഴിമുഖത്തിൻറെ റിപ്പോർട്ടറുമായിരുന്നു സിദ്ദീഖ് കാപ്പൻ.2020ൽ ഉത്തർപ്രദേശിൽ നടന്ന ഹത്രാസ് ബലാത്സംഘ-കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകവെ യു.പി. പോലീസ് അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹത്രാസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. ഇതിന് പിന്നാലെ യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി അദ്ദേഹത്തെ ജയിലിലാക്കി. ഹത്രാസിലെ ചാന്ദ്പാ പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിലും സിദ്ദീഖ് കാപ്പനേയും സംഘത്തെയും ഉൾപ്പെടുത്തി.

എഫ്.ഐ.ആറിൽ അദ്ദേഹത്തിനെതിരെ കുറ്റമൊന്നുമില്ലെന്നും ഒരു മാസമായിട്ടും സന്ദർശനം പോലും തടയുന്നുവെന്ന് ആരോപിച്ചും 2020 നവംബർ 16 ന് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് സുപ്രീം കോടതി ഉത്തർപ്രദേശ്​ സർക്കാറിനും യു.പി പൊലീസിനും നോട്ടീസ്​ അയച്ചു.ആറ് മാസത്തിനിടെ ഏഴ് ഹേബിയസ് കോർപ്പസ് ഹർജികളാണ് വിഷയത്തിൽ ഫയൽ ചെയ്യപ്പെട്ടത്.

യുപി സർക്കാരിനായി ഹാജരായ അഭിഭാഷകൻ  മഹേഷ് ജഠ്മലാനി കേസിൽ സിദ്ദീഖ് കാപ്പൻറെ മേൽ വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. പോപ്പുലർ ഫ്രണ്ടിൻറ സാമ്പത്തിക ഇടപാടുകളിലും കാപ്പന് പങ്കുണ്ടെന്നായിരുന്നു വാദങ്ങൾ. സിദ്ദീഖ് കാപ്പന് വേണ്ടി സുപ്രീംകോടതി അഭിഭാഷകരായ കപിൽ സിബൽ, ഹാരിസി ബീരാൻ എന്നിവർ ഹാജരായി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News