Bigg Boss Malayalam season 4: സൂരജിനെ കൊന്നത് ആര്? ആ നി​ഗൂഢതയുടെ ചുരുളഴിക്കാൻ ബി​ഗ് ബോസിൽ മോഹൻലാലിനൊപ്പം ജീത്തു ജോസഫ്

ചിത്രത്തിന്റെ പ്രീ-റിലീസ് പ്രൊമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ബി​ഗ് ബോസിൽ മത്സരാർഥികൾക്ക് ഒരു രസകരമായ ടാസ്ക് നൽകിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 15, 2022, 09:28 AM IST
  • വിനയ് മാധവും ലക്ഷ്മിപ്രിയയും ചേർന്നുള്ള അന്വേഷണ സംഘം കൊലപാതകി അഖിൽ ആണെന്ന് കണ്ടെത്തിയിരുന്നു.
  • എന്നാൽ മോഹൻലാൽ വരുന്ന എപ്പിസോഡിൽ മാത്രമെ അതിനായുള്ള കാരണം വ്യക്തമാക്കാൻ പാടുള്ളൂ എന്ന് ബി​ഗ് ബോസ് നിർദേശം നൽകിയിരുന്നു.
  • ഇതേക്കുറിച്ച് മത്സരാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ച പാടില്ലെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.
Bigg Boss Malayalam season 4: സൂരജിനെ കൊന്നത് ആര്? ആ നി​ഗൂഢതയുടെ ചുരുളഴിക്കാൻ ബി​ഗ് ബോസിൽ മോഹൻലാലിനൊപ്പം ജീത്തു ജോസഫ്

ബി​ഗ് ബോസ് സീസൺ 4 ഇന്ന് ഏറെ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ്. മറ്റ് സീസണുകളേക്കാൾ ഇത്തവണത്തെ സീസൺ സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയാകുന്നുണ്ട്. ബി​ഗ് ബോസ് വീട്ടിൽ നടക്കുന്ന കലഹങ്ങളൊക്കെ തന്നെയാണ് ഈ പോപ്പുലാരിറ്റിക്ക് കാരണവും. കഴിഞ്ഞ ആഴ്ച രണ്ട് വൈൽഡ് കാർഡ് എൻട്രി കൂടി വന്നതോടെ സം​ഗതി കുറച്ചുകൂടി കളറായിരിക്കുകയാണ്. അതിനിടെ പുതിയൊരു വൈൽഡ് കാർഡ് എൻട്രി കൂടി ബി​ഗ് ബോസിലെത്തി. മറ്റാരുമല്ല സംവിധായകൻ ജീത്തു ജോസഫ് ആയിരുന്നു ആ വൈൽഡ് കാർഡ് എൻട്രി.

എന്നാൽ ബി​ഗ് ബോസിൽ മത്സരിക്കാനല്ല ജീത്തു ജോസഫ് എത്തിയത്. മറിച്ച് ഒരു നി​ഗൂഢതയുടെ ചുരുളഴിക്കാൻ വേണ്ടിയായിരുന്നു. പ്രത്യേക അതിഥിയായാണ് ജീത്തു ജോസഫ് എത്തിയത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 12ത് മാൻ. ഈ മാസം 20ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രീ-റിലീസ് പ്രൊമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ബി​ഗ് ബോസിൽ മത്സരാർഥികൾക്ക് ഒരു രസകരമായ ടാസ്ക് നൽകിയിരുന്നു. 12ത് മാൻ ചിത്രത്തിലെ കഥാപാത്രങ്ങളായി ഓരോ മത്സരാർഥിയും അഭിനയിക്കണം. നിർദേശങ്ങൾ അപ്പപ്പോൾ ബി​ഗ് ബോസ് നൽകി കൊണ്ടിരുന്നു. 

12ത് മാനിന് സമാനമായ കഥാപശ്ചാത്തലം ബി​ഗ് ബോസ് മത്സരാർഥികൾക്ക് നൽകി. അതിന് സമാനമായ പ്ലോട്ടില്‍ ഒരു കൊലപാതകം സംഭവിക്കുന്നു. കൊലപാതകിയെ കണ്ടുപിടിക്കാന്‍ മൂന്ന് അന്വേഷണ സംഘങ്ങളെയും തിരഞ്ഞെടുത്തു. ആരാണ് കൊല നടത്തിയത്, എങ്ങനെ കൊലപ്പെടുത്തി എന്നതായിരുന്നു അന്വേഷണ സംഘങ്ങൾ കണ്ടെത്തേണ്ടിയിരുന്നത്. സൂരജ് എന്ന മത്സരാർഥി അവതരിപ്പിച്ച കഥാപാത്രമാണ് കൊല്ലപ്പെട്ടത്. ബിഗ് ബോസ് നല്‍കിയ നിര്‍ദേശമനുസരിച്ച് അഖില്‍ ആണ് സൂരജിന്റെ കഥാപാത്രത്തെ കൊലപ്പെടുത്തിയത്. 

Also Read: Bigg Boss Malayalam Season 4 : ബിഗ് ബോസ് കോടതിയിൽ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത; റിയാസ് സലീമിനെ 'വാഴ' എന്ന് വിളിച്ച് ആക്രോശിച്ച് ഡോ. റോബിൻ

വിനയ് മാധവും ലക്ഷ്മിപ്രിയയും ചേർന്നുള്ള അന്വേഷണ സംഘം കൊലപാതകി അഖിൽ ആണെന്ന് കണ്ടെത്തിയെങ്കിലും മോഹൻലാൽ വരുന്ന എപ്പിസോഡിൽ മാത്രമെ അതിനായുള്ള കാരണം വ്യക്തമാക്കാൻ പാടുള്ളൂ എന്ന് ബി​ഗ് ബോസ് നിർദേശം നൽകിയിരുന്നു. ഇതേക്കുറിച്ച് മത്സരാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ച പാടില്ലെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. തുടർന്ന് മോഹന്‍ലാല്‍ എത്തിയ ഇന്നലത്തെ (മെയ് 14) വാരാന്ത്യ എപ്പിസോഡില്‍ ഇത് ചര്‍ച്ചയായി. മോഹൻലാലിനൊപ്പം ജീത്തു ജോസഫ് കൂടി എത്തിയതോടെ മത്സരാര്‍ഥികള്‍ക്കും ആവേശമായി. തുടർന്ന് എങ്ങനെയാണ് സൂരജിനെ കൊലപ്പെടുത്തിയതെന്ന് അഖിൽ വിശദീകരിക്കുകയും ചെയ്തു. ഗാര്‍ഡന്‍ ഏരിയയില്‍ ചെടിച്ചട്ടിയിലുള്ള റോസാച്ചെടിയില്‍ സൂരജിനെക്കൊണ്ട്, അദ്ദേഹത്തിന് സംശയം വരാത്ത രീതിയിൽ തൊടുവിക്കുക എന്നതായിരുന്നു അഖിലിന് ബി​ഗ് ബോസ് നൽകിയ നിർദേശം. അത് അഖിൽ വിജയകരമായി ചെയ്യുകയും ചെയ്‍തു.

ജീത്തു ജോസഫുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ച മോഹൻലാൽ മത്സരാര്‍ഥികളെ അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ചെയ്‍തു. ദൃശ്യം ആണ് ഏറ്റവും ഇഷ്ടപ്പെട്ട ജീത്തു ജോസഫ് ചിത്രമെന്ന് മിക്ക മത്സരാര്‍ഥികളും പറഞ്ഞു. ഒരു ദൃശ്യം 3 ഉണ്ടാവുമോയെന്ന് ജീത്തു ജോസഫിന്‍റെ സാന്നിധ്യത്തില്‍ മോഹന്‍ലാല്‍ ചോദിച്ചതിന് പറ്റിയ ഒരു കഥ നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെങ്കില്‍ നമുക്ക് നോക്കാമെന്ന് അദ്ദേഹം മത്സരാര്‍ഥികളോട് തമാശയ്ക്ക് പറയുകയും ചെയ്‍തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News