ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സ്‌പെഷല്‍ ഐക്കണ്‍ പുരസ്‌കാരം സ്വന്തമാക്കി ചലച്ചിത്ര താരം രജനികാന്ത്.
സിനിമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവ൦ നടക്കുക.
ചലച്ചിത്രോത്സവം ആരംഭിച്ച് 50 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ 50 വനിതാ സംവിധായകരുടെ 50 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 250 സിനിമകൾ പ്രീമിയറായി പ്രദർശിപ്പിക്കും.
കൂടാതെ, പ്രശസ്ത ഫ്രഞ്ച് ചലച്ചിത്ര താരം ഇസബെൽ ഹപ്പേർട്ട് ലൈഫ് ടൈം അച്ചീവ്മന്‍റ് അവാർഡിന് അർഹയായി.
ഈ വർഷത്തെ മേളയിൽ റഷ്യയാണ് ഇന്ത്യയ്ക്കൊപ്പം പങ്കാളിത്തം വഹിക്കുക.
ദാദാസാഹേബ് ഫാൽക്കെ പുരസ്കാര ജേതാവ് അമിതാഭ് ബച്ചന്‍റെ തിരഞ്ഞെടുത്ത ചിത്രങ്ങളും മേളയില്‍ പ്രദർശിപ്പിക്കും.