'കണ്ടാല്‍ ഓടിച്ചിട്ട്‌ കടിക്കും....' കുഞ്ഞ് ആരാധികയുടെ ഭീഷണിയ്ക്കു മുന്‍പില്‍ മുട്ടുമടക്കി Tovino

ചെറിയ ഒരു അംഗീകാരം, നദാ മോള്‍ക്ക്‌ അത്രയേ വേണ്ടൂ.... അതും പ്രിയപ്പെട്ട സിനിമാതാരം ടൊവിനോയില്‍നിന്നും... ഒടുവില്‍ അച്ഛന് ഇടപെടെണ്ടാതായി വന്നുവെന്നു.... 

Last Updated : Dec 7, 2020, 04:28 PM IST
  • മകളുടെ ദുഃഖം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതോടെ, തന്‍റെ ആഗ്രഹം പൂര്‍ത്തിയായ സന്തോഷത്തിലാണ് നദാ മോൾ ഇപ്പോൾ....
  • 'ദി മലയാളി ക്ലബ്' എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലാണ് റംസീൻ റഷീദ് മകൾ വരച്ച സ്കെച്ചിനൊപ്പം മകളുടെ സങ്കടവും ഉണർത്തിച്ചത്.
'കണ്ടാല്‍ ഓടിച്ചിട്ട്‌ കടിക്കും....'  കുഞ്ഞ്  ആരാധികയുടെ  ഭീഷണിയ്ക്കു മുന്‍പില്‍  മുട്ടുമടക്കി Tovino

ചെറിയ ഒരു അംഗീകാരം, നദാ മോള്‍ക്ക്‌ അത്രയേ വേണ്ടൂ.... അതും പ്രിയപ്പെട്ട സിനിമാതാരം ടൊവിനോയില്‍നിന്നും... ഒടുവില്‍ അച്ഛന് ഇടപെടെണ്ടാതായി വന്നുവെന്നു.... 

വളരെ കഷ്‌ടപ്പെട്ടാണ് നദാ മോള്‍ തന്‍റെ പ്രിയതാരം  ടൊവിനോയുടെ  (Tovino Thomas) സ്കെച്ച് പൂർത്തിയാക്കിയത്...  പല  വിധേനെ ടൊവിനോയെ ഇക്കാര്യം അറിയിക്കാൻ ശ്രമിച്ചിട്ടും ഒന്നും നടന്നില്ല... ഒടുവില്‍ അച്ഛന്‍ ഇടപെട്ടു.  അച്ഛൻ റംസീൻ റഷീദ് ഫേസ് ബുക്ക്  പോസ്റ്റിലൂടെ ചിത്രം പങ്കുവയ്ക്കുകയും  നദാ മോളുടെ ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തു. 

മകളുടെ ദുഃഖം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതോടെ, തന്‍റെ ആഗ്രഹം പൂര്‍ത്തിയായ സന്തോഷത്തിലാണ് നദാ മോൾ ഇപ്പോൾ.... 

'ദി മലയാളി ക്ലബ്' എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലാണ് റംസീൻ റഷീദ്  മകൾ വരച്ച സ്കെച്ചിനൊപ്പം  മകളുടെ സങ്കടവും  ഉണർത്തിച്ചത്.

"ടോവിനോടെ റിപ്ലൈക്ക് വേണ്ടി കാത്തിരിക്കുന്ന എന്‍റെ മോൾടെ (nahda) ഡ്രോയി൦ഗ്.. പല തരത്തിലും അവൾ ഈ ഫോട്ടോ ടോവിനോയ്ക്ക് അയച്ചു.. റിപ്ലൈ കിട്ടാതെ നിരാശയിലായ് ഇപ്പൊ ടോവിനോനെ നേരിട്ട് കണ്ടാ ഓടിച്ചിട്ട് കടിക്കും എന്ന് പറഞ്ഞു നടപ്പാണ്. വോയിസ് റിപ്ലൈ വേണമെന്ന് ആണ് അവളുടെ ഡിമാൻഡ്," റംസീൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സ്കെച്ചും ഒപ്പം സന്ദേശവും കണ്ടയുടനെ  ടൊവിനോയുടെ മറുപടിയുമെത്തി....

Also read: viral video: ലാലേട്ടന്റെ പാചക വീഡിയോ വൈറലാകുന്നു, ഇത്തവണ മീൻ

"മോള്‍ ഗംഭീരമായി വരച്ചിട്ടുണ്ട്, ഇനിയും ഇതിലും നന്നായി വരയ്ക്കണം" എന്നായിരുന്നു ടൊവിനോയുടെ ആശംസ. റംസീന്‍റെ പോസ്റ്റിന് മറുപടിയായിട്ടാണ് ടൊവിനോയുടെ ശബ്ദ സന്ദേശം എത്തിയത്. 

സന്ദേശത്തിന് പിന്നില്‍ ടൊവിനോയുടെ സോഷ്യൽ മീഡിയ മാനേജറും കമ്മ്യൂണിക്കേഷൻസ് വിദഗ്ധനുമായ വിപിൻ കുമാറായിരുന്നു. 

Trending News