അച്ഛന്റെ മദ്യപാനം ഞങ്ങളുടെ ജീവിതത്തെ ബാധിച്ചു; കുട്ടിക്കാലം അനാഥാലയത്തിൽ: ‍ജെൻസി

അച്ഛന്റെ കയ്യില്‍ നിന്നും അടികിട്ടാതെ ഉറങ്ങിയ ദിവസങ്ങള്‍ ഉണ്ടായിട്ടില്ല

Written by - Akshaya PM | Last Updated : Dec 3, 2022, 11:53 AM IST
  • വീട്ടില്‍ അച്ഛന്‍ ഗ്യാസ് ഓണാക്കി ഇട്ടിട്ട് ഞങ്ങളെ ഭയപ്പെടുത്തുമായിരുന്നു
  • അച്ഛൻ വാങ്ങിയ എല്ലാ സാധനങ്ങളും അച്ഛൻ തന്നെ നശിപ്പിച്ചു
  • അമ്മയുടെ കെട്ടുതാലി വരെ വിറ്റു അച്ഛന്‍ മദ്യപിച്ചു
അച്ഛന്റെ മദ്യപാനം ഞങ്ങളുടെ ജീവിതത്തെ ബാധിച്ചു; കുട്ടിക്കാലം അനാഥാലയത്തിൽ: ‍ജെൻസി

ജെന്‍സി ജെനൂസ് വേള്‍ഡ്, അല്ലെങ്കില്‍ ജെനൂസ് വ്ളോഗ് എന്ന് യൂട്യൂബ് ചാനലുകൾ ഉണ്ടാക്കുന്നതിന് മുന്‍പ് അച്ഛന്റെ മദ്യപാനവും വഴക്കും പിന്നെയുളള തല്ലും പിന്നീട് അനാഥാലയത്തിലും ബന്ധുവീട്ടിലും ജീവിതം. കുട്ടിക്കാലം തന്റെ വിഷമവും ആഗ്രവും എന്തിന് സങ്കടം പോലും പറയാൻ ആരും ഇല്ലാത്ത  കുട്ടിക്കാലം . 

അച്ഛൻ പണ്ടുമുതലെ ഒരു മദ്യപാനി ആയിരുന്നോ എന്ന എന്റെ ചോദ്യത്തിന് ഒരു മടിയും കൂടാതെയാണ് ജെൻസി മറുപടി പറഞ്ഞത്. അച്ഛൻ  മദ്യപിച്ച് വീട്ടില്‍ വന്നു എന്നും വഴക്കാണ്. അച്ഛന്റെ കയ്യില്‍ നിന്നും അടികിട്ടാതെ ഉറങ്ങിയ ദിവസങ്ങള്‍ ഉണ്ടായിട്ടില്ല. വെറുതെ കാരണങ്ങള്‍ ഉണ്ടാക്കി ഞങ്ങളെ തല്ലുന്നത് അച്ഛന്റെ ഒരു വിനോദം പോലെയായിരുന്നു. വീട്ടില്‍ അച്ഛന്‍ ഗ്യാസ് ഓണാക്കി ഇട്ടിട്ട് ഞങ്ങളെ ഭയപ്പെടുത്തുമായിരുന്നു. അങ്ങനെ ഒരു നാര്‍സിസിസ്റ്റ് ആയിരുന്നു അച്ഛന്‍.  കോണ്‍ട്രാക്ടര്‍ ആയിരുന്ന അച്ഛന്‍ പല കാര്യങ്ങള്‍ പറഞ്ഞു മദ്യപാനം ആരംഭിച്ചു. അച്ഛന്റെ അക്കൗണ്ടില്‍ കിടന്ന ലക്ഷക്കണക്കിന് രൂപ അച്ഛന്‍ കുടിച്ചു തീർത്തു. അച്ഛൻ വാങ്ങിയ എല്ലാ സാധനങ്ങളും അച്ഛൻ തന്നെ നശിപ്പിച്ചു. എന്തിന്  പറയണം വാഷിങ് മെഷീൻ പോലും അച്ഛൻ കത്തി കൊണ്ട് വെട്ടി നശിപ്പിച്ചു. ഈ ഒരു സമയത്ത് തന്നെയാണ് അച്ഛന്‍ സ്‌കൂട്ടറില്‍ നിന്ന് വീണ് കിടപ്പായതും. പക്ഷേ അന്നും അച്ഛന്റെ വഴക്കിന് യാതൊരു കുറവും ഇല്ലായിരുന്നു. അമ്മയുടെ കെട്ടുതാലി വരെ വിറ്റു അച്ഛന്‍ മദ്യപിച്ചു. വീട്ടില്‍ ഒരു തരത്തിലും സമാധാനം ഇല്ലാത്ത അന്തരീക്ഷം. പോരാത്തതിന് കടക്കാര്‍ വേറെയും. ഇങ്ങനത്തെ പ്രശ്‌നങ്ങള്‍ക്ക് ഇടയിലും ഞങ്ങള്‍ തരക്കേടില്ലാതെ പഠിക്കുമായിരുന്നു. 

file

പത്താംക്ലാസ്  അത്യാവശ്യം നല്ല മാര്‍ക്കോടെ പാസായി. അന്ന് പക്ഷേ വീട്ടിൽ ആ സന്തോഷം ആഘോഷിക്കാനുളള  അവസ്ഥ ആയിരുന്നില്ല. അതായത് കടം കയറി എന്റെ അമ്മയ്ക്ക് ഗള്‍ഫിലെ ഒരു ജോലി എടുക്കേണ്ടി വന്നു. അന്ന് മുതൽ ഞാൻ അമ്മയുടെ അനിയന്റെ വീട്ടിലായിരുന്നു താമസം. അവിടെ ഒരു വേലക്കാരി കണക്കെയായിരുന്നു ജീവിതം. സ് വണ്ണിന് ചേര്‍ന്ന സമയം വീട്ടുജോലി എല്ലാം കഴിഞ്ഞ് വേണം പഠിക്കാൻ . ബസുകൂലി പോലും അവര്‍ തരില്ലായിരുന്നു. കടങ്ങള്‍ വീട്ടാനുള്ള കാശ് അയയ്ക്കുന്നത് അമ്മാവനായിരുന്നു  പക്ഷേ എനിക്ക് മര്യാദയ്ക്ക് ഒരു ഉടുപ്പ് പോലും മേടിച്ച് തരില്ലായിരുന്നു അവർ.  അങ്ങനെ ഞാൻ ആകെ തളർന്നു പോയി . അമ്മയും അച്ഛനും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ. 

file

ഒരിക്കൽ അച്ഛൻ വന്ന് എന്നെയും അനിയത്തിയേയും  കൂട്ടി ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് വന്നു. പക്ഷേ അവിടെയും പഴയത് പോലെ തന്നെ ആയിരുന്നു. വഴക്ക്, അടി, ജീവിതം ആകെ മടുത്ത് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അച്ഛന്റെ അമ്മ കന്യാകുമാരിയിലെ അവരുടെ വീട്ടിലേക്ക് എന്നെ കൊണ്ട് പോയി. അങ്ങനെ എന്റെ ഇവിടുത്തെ പഠിപ്പ് ഇല്ലാതായി. അവിടെ മാമന്റെ വീട്ടിലെ പോലെ സമാനമായ ജീവിതം തന്നെയായിരുന്നു . അമ്മ അയയ്ക്കുന്ന കാശ് പോരായെന്നും പറഞ്ഞു അമ്മൂമ്മ എന്നും എന്നോട് വഴക്കായിരുന്നു. എന്നെ അവിടുത്തെ സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ക്കാതെ തമിഴ് സ്‌കൂളില്‍ ചേര്‍ത്തു. കുറച്ച് നാൾ കഴിഞ്ഞ് എന്നെ നോക്കാന്‍ പറ്റില്ലെന്നും പറഞ്ഞു അവര്‍ എന്നെ ഒരു അനാഥാലയത്തില്‍ കൊണ്ടുചെന്നാക്കി.

file

 ഇത്രയും ആയപ്പോള്‍ എനിക്ക് ആകെ മടുത്തു. അവിടുന്ന് ഞാന്‍ ആരോടും പറയാതെ ഇങ്ങോട്ടേക്ക് തിരികെ വന്നു. ഈ കാര്യമെല്ലാം ഞങ്ങളുടെ ഒരു ചിറ്റപ്പനെ ഞാന്‍ അറിയിച്ചു. ചിറ്റപ്പന്‍ അമ്മയെ ഇതെല്ലം വിളിച്ചറിയിച്ചു. അമ്മ അപ്പോഴേക്കും അവിടുന്ന് തിരികെ വന്നു. പിന്നെയും കടങ്ങളും ദുരിതങ്ങളും ബാക്കി.  അങ്ങനെ ഞങ്ങൾ എല്ലാവരും വീട്ടിൽ താമസിക്കാൻ തുടങ്ങി. ഒരിക്കല്‍ രാത്രിയില്‍ കുടിച്ചിട്ട് വന്ന അച്ഛന്‍ വഴക്ക് തുടങ്ങി. കത്തിയെടുത്ത് ഞങ്ങളെ കുത്താന്‍ വന്നു അങ്ങനെ  എന്റെ കയ്യില്‍ കുത്ത് കിട്ടി 4 സ്റ്റിച്ചോളം കയ്യില്‍ ഉണ്ടായി. പിന്നെ മാമ്മനൊക്കെ വന്ന് ആകെ ബഹളമായി. വഴക്കിനെ തുടർന്ന് ഞങ്ങള്‍ വീട് വിട്ട് ഇറങ്ങിപ്പോയി. സ്റ്റേഷനില്‍ രാത്രിയില്‍ വിളിച്ച് രക്ഷിക്കണമെന്ന് കരഞ്ഞു പറഞ്ഞിട്ടുണ്ട്. പക്ഷേ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News