IPL 2023: ഇംപാക്ട് പ്ലെയർ മുതൽ ടോസ് വരെ; അടിമുടി മാറ്റങ്ങളുമായി ഐപിഎൽ

ഐപിഎല്ലിൻ്റെ 16-ാം സീസണ് കൊടി കയറാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. നിലവിൽ എല്ലാ ടീമുകളും കഠിനമായ പരിശീലനമാണ് നടത്തുന്നത്. 

 

IPL 2023 New Changes: മാർച്ച് 31ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. അഹമ്മദാബാദിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഇത്തവണത്തെ ഐപിഎല്ലിലെ ചില മാറ്റങ്ങളും പ്രത്യേകതകളും എന്തൊക്കെയാണെന്ന് നോക്കാം. 

1 /5

ഹോം ആൻഡ് എവേ ഫോർമാറ്റ് തിരിച്ചെത്തും:  ഒരിടവേളയ്ക്ക് ശേഷം ഐപിഎല്ലിൽ ഹോം ആൻഡ് എവേ ഫോർമാറ്റ് തിരിച്ചുവരികയാണ്. ഇതോടെ 10 ടീമുകൾക്കും അവരുടെ ഹോം ഗ്രൗണ്ടിൽ 7 മത്സരങ്ങൾ വീതം കളിക്കാനാകും. അതായത് ചെന്നൈ സൂപ്പർ കിംഗ്‌സ് എംഎ ചിദംബരം സ്റ്റേഡിയത്തിലും ആർസിബി  എം ചിന്നസ്വാമി സ്റ്റേഡിയത്തിലും കളിക്കും. (Photo : Twitter)

2 /5

ഇന്ത്യയിൽ സമ്പൂർണ ഐപിഎൽ:  2019ലാണ് അവസാനമായി ഐപിഎൽ പൂർണമായി ഇന്ത്യയിൽ നടന്നത്. കോവിഡിൻ്റെ വരവിന് മുമ്പാണ് ഐപിഎൽ പൂർണമായി ഇന്ത്യയിൽ നടത്തിയത്. 2020, 2021, 2022 പതിപ്പുകൾ ഇന്ത്യയിൽ ഭാഗികമായി മാത്രമാണ് നടത്തിയത്. 2022ൽ ടൂർണമെന്റ് നടത്തിയത് ഇന്ത്യയിലാണെങ്കിലും വേദികൾ  പൂനെ, മുംബൈ, അഹമ്മദാബാദ് എന്നീ 3 നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. (Photo : Twitter)

3 /5

ഇംപാക്ട് പ്ലെയർ നിയമം:   ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ മാറ്റമാണ് ഇംപാക്ട് പ്ലെയറുടെ വരവ്. ടോസ് ഇട്ടതിന് ശേഷം പ്ലേയിംഗ് ഇലവനോടൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെ ഉൾപ്പെടുത്തുന്ന ലിസ്റ്റ് കൈമാറണം. ഇവരിൽ ഒരാളാണ് ഇംപാക്ട് പ്ലെയറായി എത്തുക. ഒരു താരത്തെ പിൻവലിച്ച് ഇംപാക്ട് പ്ലെയറെ ഇറക്കിയാൽ, മത്സരത്തിൻ്റെ അവശേഷിക്കുന്ന സമയം മുൻ കളിക്കാരന് കളിക്കാനാകില്ല. ഒരു ടീമിന്റെ ആദ്യ ഇലവനിൽ 4 വിദേശ കളിക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവർക്ക് ഒരു ഇന്ത്യൻ ഇംപാക്ട് പ്ലെയറെ മാത്രമേ കൊണ്ടുവരാൻ കഴിയൂ. (Photo : Twitter)

4 /5

പുതിയ ടോസ് നിയമം:  ഐപിഎല്ലിൽ മറ്റൊരു വൻ മാറ്റമാണ് പുതിയ ടോസ് നിയമത്തിലൂടെ ബിസിസിഐ അവതരിപ്പിച്ചിരിക്കുന്നത്. ടോസ് കഴിഞ്ഞാൽ ടീമുകൾക്ക് അവരുടെ പ്ലേയിംഗ് ഇലവനെ തീരുമാനിക്കാമെന്നതാണ് സവിശേഷത. ടോസിന്റെ ഫലമനുസരിച്ച് മികച്ച ടീമിനെ കളത്തിലിറക്കാൻ  ഇരു ടീമുകളെയും ഈ നിയമ മാറ്റം അനുവദിക്കുന്നു. എസ്എ 20 ലീഗിൽ ഈ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ഫീൽഡിംഗിനും ബാറ്റിംഗിനും വേണ്ടി രണ്ട് വ്യത്യസ്ത ടീം ഷീറ്റുമായാണ് ക്യാപ്റ്റൻമാർ കളത്തിലിറങ്ങുക. ടോസിൻ്റെ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം. (Photo : Twitter)

5 /5

ഡിആർഎസിന്റെ വിപുലീകരണം: ഈ സീസണിലെ ഐപിഎൽ മുതൽ ഓൺ-ഫീൽഡ് അമ്പയർമാർ വിധിക്കുന്ന നോബോളുകളും വൈഡുകളും ഡിആർഎസിന്റെ പരിധിയിൽ വരും. അതായത് ഓൺ ഫീൽഡ് അമ്പയർ വിധിക്കുന്ന നോബോളും വൈഡും ക്യാപ്റ്റൻമാർക്ക് അവലോകനം ചെയ്യാൻ കഴിയും. ഇതോടെ ലീഗിലെ വൈഡ്, നോബോൾ വിവാദങ്ങൾ കുറയുമെന്നാണ് വിലയിരുത്തൽ. (Photo : Twitter)

You May Like

Sponsored by Taboola