കേരളത്തില്‍ മഴ താണ്ഡവമാടുന്നു. മരണസംഖ്യ ഉയരുന്നു. ഇന്നലെയും ഇന്നുമായി പൊലിഞ്ഞത് 50 ജീവനുകളാണ്.
കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ആഗസ്റ്റ് 18 വരെ അടച്ചിട്ടിരിക്കുകയാണ്.
റണ്‍വേയിലൊക്കെ വെള്ളം കയറി
ആലപ്പുഴയിലെ അച്ഛന്‍കോവിലാര്‍ കരകവിഞ്ഞ് ഒഴുകുന്നു
വീടുകള്‍ വെള്ളത്തില്‍ മുങ്ങി
നിര്‍ത്താതെ പെയ്യുന്ന മഴ, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി.
അടിയന്തര രക്ഷാപ്രവർത്തനത്തിന് 1077 എന്ന നമ്പറില്‍ വിളിക്കാം
പത്തനംതിട്ടയിലും തൃശൂരിലെ ചാലക്കുടിയിലും ഹെലികോപ്ടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കാലവര്‍ഷം കലിതുള്ളുമ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത് ഏറ്റവും വലിയ രണ്ടാമത്തെ വെള്ളപ്പൊക്കത്തിന്
ഇന്‍ഡോ-ടിബറ്റന്‍ ഫൊഴ്സ് ആറാട്ടുപുഴ ഗ്രാമത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു
പത്തനംതിട്ടയില്‍ മഴ തകര്‍ക്കുന്നു...
പത്തനംതിട്ടയില്‍ ഹെലികോപ്ടറിന്‍റെ സഹായത്തോടെ നടത്തുന്ന രക്ഷാപ്രവര്‍ത്തനം
ആലുവ മുങ്ങുന്നു...
കടലിലല്ല കരയിലാണ് ഈ വള്ളങ്ങള്‍