ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 29.2 ഓവറില്‍ 136 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിനു വിജയലക്ഷ്യമായ 137 റണ്‍സ് മറികടക്കാന്‍ വേണ്ടി വന്നത് വെറും 16.1 ഓവര്‍ മാത്രം.
കളിയിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ച ലാഹിരു തിരിമാനെ ലങ്കയുടെ തുടക്കം ഗംഭീരമാക്കിയെങ്കിലും അടുത്ത പന്തില്‍ തന്നെ വിക്കറ്റു വീഴ്ത്തി മാറ്റ് ഹെൻറി ന്യൂസിലന്‍ഡിന് മേല്‍ക്കൈ നേടിക്കൊടുത്തു.
52 റണ്‍സ് നേടിയ നായകന്‍ ദിമുത് കരുണരത്‌നയാണ് ടോപ്പ് സ്‌കോറര്‍. കുശാല്‍ പെരേര 29 റണ്‍സ് നേടിയപ്പോള്‍ തിസാര പെരേര 27 റണ്‍സെടുത്ത് പുറത്തായി. ലങ്കന്‍ നിരയില്‍ 8 ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കടന്നില്ല.
ന്യൂസിലന്‍ഡിനായി മാറ്റ് ഹെൻറിയും ലോക്കി ഫെര്‍ഗൂസനും 3 വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ജയിംസ് നീഷാം, സിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വീക്കറ്റ് വീതം സ്വന്തമാക്കി.
ന്യൂസിലന്‍ഡിന്‍റെ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടിലും കോളിന്‍ മൻറോയും ടി-20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കും വിധം ബാറ്റ് വീശിയപ്പോള്‍ ശ്രീലങ്കയുടെ പതനം പൂര്‍ത്തിയായി.
ഗുപ്ടില്‍ 51 പന്തില്‍ 8 ബൗണ്ടറികളുടേയും 2 സിക്‌സറുകളുടേയും അകമ്പടിയോടെ 73 റണ്‍സ് നേടിയപ്പോള്‍ കോളിന്‍ മൻറോ 47 പന്തില്‍ 58 റണ്‍സോടെ ഗുപ്ടിലിന് മികച്ച പിന്തുണ നല്‍കി.