Karipur Gold Smuggling Case: പ്രതികൾക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ

പാനൂർ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലായത്.    

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 10:01 AM IST
  • കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ
  • മുഹമ്മദ് ഷാഫി, അർജ്ജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയത് ഇവരാണ്
  • ഇരുവരേയും ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്
Karipur Gold Smuggling Case: പ്രതികൾക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ. പാനൂർ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലായത്.  

മുഹമ്മദ് ഷാഫി, അർജ്ജുൻ ആയങ്കി (Arjun Ayanki) എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയത് ഇവരാണ്. ഇരുവരേയും ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.

Also Read: Karipur Gold Smuggling Case: മൊഴിയിൽ വൈരുദ്ധ്യം; അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴി കസ്റ്റംസ് ഇന്ന് വീണ്ടുമെടുക്കും

അജ്മൽ സക്കീനയുടെ മകനാണ്.  ഇവരുടെ പേരിലുള്ള സിം കാർഡ് ആണ് സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിന്  പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 
കേസിലെ മുഖ്യപ്രതി അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. 

Also Read: Karipur Gold Smuggling Case : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള കസ്റ്റംസിന്‍റെ അപേക്ഷ കോടതി തള്ളി

ഇന്നലെ ഹാജരാകാൻ ഷാഫിയോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്ന് ഹാജരാകാമെന്ന് ഷാഫി കസ്ടറ്റംസിനെ അറിയിക്കുകയായിരുന്നു.  ഷാഫിയെ ചോദ്യം ചെയ്തതിന് ശേഷം കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യാനാണു സാധ്യത. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News