Actress Attack Case : നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തു; പ്രതികളുടെ ശബ്ദ സാമ്പിളുകൾ തിരിച്ചറിഞ്ഞു

  മഞ്ജു വാര്യർ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകൾ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 11:43 AM IST
  • മഞ്ജു വാര്യർ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകൾ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
  • കേസിൽ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
  • ഡോക്ടർ ഹൈദരാലിയും ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.
Actress Attack Case : നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തു; പ്രതികളുടെ ശബ്ദ സാമ്പിളുകൾ തിരിച്ചറിഞ്ഞു

 Kochi :  നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം മഞ്ജു വാര്യരുടെ മൊഴിയെടുത്തതായി സൂചന. മഞ്ജു വാര്യർ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകൾ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.  കേസിൽ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഡോക്ടർ ഹൈദരാലിയും ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. 

 
നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്നു എന്നാണ് ദിലീപ് പറഞ്ഞിരുന്നത്. എന്നാൽ പോലീസിനോട് ദിലീപ് അഡ്മിറ്റായിരുന്നില്ലെന്നാണ് ആദ്യം ഡോക്ടർ ഹൈദരലി പറഞ്ഞിരുന്നത്. പക്ഷെ, കോടതിയിലെത്തിയപ്പോൾ ഡോക്ടർ ദിലീപിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞു. സാക്ഷിയെ സ്വാധീനിച്ചതിന്റെ ഭാ​ഗമായാണ് ഹൈദരലി മൊഴിമാറ്റിയതെന്ന് തെളിയിക്കുന്ന നിർണായക ഫോൺ സംഭാഷണമാണ് പുറത്തായത്. 
 
 
കൂടാതെ വധ ഗൂഢാലോചന, നടിയെ ആക്രമിച്ച കേസ് എന്നിവയിൽ കാവ്യ മാധവന് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന  ഫോൺ സംഭാഷണവും പുറത്ത് വന്നിരുന്നു. കേസിലെ വിഐപി ശരത്തും ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തായത്.  നടി കാവ്യാ മാധവൻ സുഹൃത്തുക്കൾക്ക് തിരിച്ചുകൊടുത്ത പണിയാണിതെന്ന് ശബ്ദ രേഖയിൽ പറയുന്നുണ്ട്. കാവ്യ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും.

 

 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News