നിർണായക ശബ്ദരേഖ പുറത്ത്: കാവ്യക്ക് തിങ്കളാഴ്ച ഹാജരാവാൻ നോട്ടീസ്

ശബ്ദ സംഭാഷണത്തിൽ കാവ്യ മാധവന്റെ പങ്കിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 8, 2022, 07:23 PM IST
  • അതിനിടയിൽ ശരത്തും ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തായി.
നിർണായക ശബ്ദരേഖ പുറത്ത്: കാവ്യക്ക് തിങ്കളാഴ്ച ഹാജരാവാൻ നോട്ടീസ്

കൊച്ചി: വധ ഗൂഢാലോചന, നടിയെ ആക്രമിച്ച കേസ് എന്നിവയിൽ കാവ്യ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും. ഹാജരാവാൻ കാവ്യക്ക് ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് അയച്ചു. ചെന്നൈയിലുള്ള കാവ്യ കേരളത്തിലേക്ക് തിരിച്ചെത്തിയാൽ   ഉടൻ ചോദ്യം ചെയ്യും. 
 ചോദ്യം ചെയ്യൽ നിർണായകമെന്നാണ്  അന്വേഷണ സംഘം പറയുന്നത്. അതിനിടയിൽ കേസിലെ വിഐപി ശരത്തും ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തായി. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണിത്.

ശബ്ദ സംഭാഷണത്തിൽ കാവ്യ മാധവന്റെ പങ്കിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. നടി കാവ്യാ മാധവൻ സുഹൃത്തുക്കൾക്ക് തിരിച്ചുകൊടുത്ത പണിയാണിതെന്ന് ശബ്ദ രേഖയിൽ പറയുന്നു. ജയിലിൽ നിന്നു വന്ന ഫോൺ കോളിന് ശേഷമാണ്  ദിലീപിലേയ്ക്ക് അന്വേഷണം തിരിയുന്നതെന്നും ശബ്ദ സംഭാഷണത്തിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്.

 സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടെടുത്തത്.  നടിയെ ആക്രമിച്ച കേസിൽ മൂന്ന് ശബ്ദരേഖ കൂടി അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹാജരാക്കി. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും ശരത്തും തമ്മിലുള്ളതാണ് ഒന്നാമത്തെ സംഭാഷണം.
 അഭിഭാഷകനായ സുജേഷ് മേനോൻ ദിലീപുമായി നടത്തിയ സംഭാഷണവും ഡോക്ടർ ഹൈദരാലിയും സുരാജും തമ്മിൽ നടത്തിയ സംഭാഷണവും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

സംഭാഷണത്തിൻറെ പൂർണ രൂപം

"എന്തായാലും പുള്ളിയുടെ ഒരു കാര്യം ശരിയാണ്, പെട്ടുപോയെന്ന് പറഞ്ഞാൽ മതിയല്ലോ.
ഇത് ശരിക്കും പറഞ്ഞാൽ എന്റെ ശരത് ഭായീ ഇത് മറ്റവർക്ക് വെച്ചിരുന്ന സാധനമാണ്. 

ഞാനിത് മിനിഞ്ഞാന്ന് ഇരുന്ന് ഒരുപാട് ഇതൊക്കെ വായിച്ചതാണ്. കാവ്യയെ കുടുക്കാൻ അവരുടെ കൂട്ടുകാരികളെല്ലാം കൂടെ പണി കൊടുത്തപ്പോൾ, തിരിച്ച് ഇവൾക്കൊരു പണി കൊടുക്കണം എന്നും പറഞ്ഞ് കൊടുത്ത സാധനമാണ്. അതിൽ ചേട്ടന്റെ സംഭവമേയില്ല. 

ജയിലീന്ന് വന്ന കോളില്ലേ. അത് നാദിർഷ എടുത്തേന് ശേഷം മാത്രമാണ് കേസ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. കാവ്യയെ കുടുക്കാൻ വെച്ച സാധനത്തിൽ ചേട്ടൻ അങ്ങോട്ട് കേറി ഏറ്റുപിടിച്ചതാണ്.

ചേട്ടന് അങ്ങനെയൊന്ന് വേണമെന്നുണ്ടെങ്കിൽ ഡി സിനിമാസ് എന്നും പറഞ്ഞ്, എല്ലാവർക്കും കേറിയിറങ്ങി നടക്കാവുന്ന സ്ഥാപനം ചാലക്കുടിയിലുണ്ട്. ഗ്രാന്റ് പ്രൊഡക്ഷൻ ഓഫീസ് എറണാകുളത്ത് ഉണ്ട്. അനൂപ് താമസിക്കുന്നത് അവിടെ. ചേട്ടന് അവിടെയുണ്ടെന്ന് അറിയാം. ചേട്ടനെ കാണാൻ പോകാൻ ഒരു പാടുമില്ല. ഇത്രേം ഒഴിവാക്കിയിട്ട് എന്തുകൊണ്ട് ലക്ഷ്യയിൽ പോയി? 
അനൂപ് പറഞ്ഞത് കറക്ടാ. ഇത് കാവ്യയും ഇവരെല്ലാം കൂടി കൂട്ടുകൂടി നടന്നിട്ട്, അവരെ കൂട്ടുകാരിയെയും വലിപ്പിച്ചിട്ട് എനിക്കൊന്നൂല്ല എന്റെയങ്ങനെയാണെന്നൊക്കെ പറഞ്ഞിട്ട് കെട്ടിക്കൊണ്ട് പോയപ്പോ ഇവർക്കൊക്കെ തോന്നിയ ഒരു വൈരാഗ്യം. 
കാവ്യക്കൊരു പണി കൊടുക്കണം എന്ന് വെച്ചതിലിതാണ്. പുള്ളി അതങ്ങോട്ട് സമ്മതിക്കാൻ പുള്ളിക്ക് വല്യ മടിയാ. അവരുടെ വിചാരമെന്താണ്, അവരെന്തോ വലിയ സംഭവമാണ് ഇത് ചേട്ടന്റെ സമയദോഷമാണ്."

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News