Crime: ഗർഭം അലസിപ്പിക്കാൻ സിദ്ധൻറെ ഗുളിക; 15 കാരി മരിച്ചു

പെൺകുട്ടിയെ എല്ലാദിവസവും വീട്ടിൽ നിന്ന് സ്‌കൂളിൽ വിട്ടിരുന്നത് മുരുകനായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 05:30 PM IST
  • പെൺകുട്ടിയുമായി പോയ ഇയാൾ വഴിയിൽ വെച്ച് പെൺകുട്ടിക്ക് ഗുളിക നൽകി
  • ബോധരഹിതയായ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു
  • ഗുളിക നൽകിയ വ്യാജ സിദ്ധനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Crime: ഗർഭം അലസിപ്പിക്കാൻ സിദ്ധൻറെ ഗുളിക; 15 കാരി മരിച്ചു

ചെന്നൈ: ഗർഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച പതിനഞ്ചുകാരി മരിച്ചു. .തിരുവണ്ണാമല ജില്ലയിലെ ചെങ്കത്തിന് സമീപമാണ് സംഭവം. കുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റുചെയ്തു. മുരുകൻ (27) ആണ് അറസ്റ്റിലായത്.

പെൺകുട്ടിയെ എല്ലാദിവസവും വീട്ടിൽ നിന്ന് സ്‌കൂളിൽ വിട്ടിരുന്നത് മുരുകനായിരുന്നു. അങ്ങിനെ ഇരുവരും സൗഹൃദത്തിലാവുകയായിരുന്നു. ഇടയിൽ പെൺകുട്ടി ഗർഭിണി ആയതോടെ മരുകൻ തൻറെ സുഹൃത്തിൻറെ സഹായത്തിൽ ഒരു വ്യാജ സിദ്ധനെ കാണുകയും ഇയാളുടെ പക്കൽ നിന്നും ഗർഭം അലസിപ്പിക്കാനായുള്ള ഗുളിക വാങ്ങുകയുമായിരുന്നു.

Also Read: കോതമം​ഗലത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

സ്കൂളിലേക്ക് എന്ന വ്യാജേനെ പെൺകുട്ടിയുമായി പോയ ഇയാൾ വഴിയിൽ വെച്ച് പെൺകുട്ടിക്ക് ഗുളിക നൽകി. അൽപ്പ സമയത്തിന് ശേഷം ബോധരഹിതയായ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.പെൺകുട്ടിയുടെ പിതാവിൻറെ പരാതിയിൽ സുഹൃത്ത് മുരുകൻ ഇയാളുടെ കൂട്ടാളി പ്രഭു എന്നിവർക്കെതിരെ പോക്സോ നിയമ പ്രകാരം പോലീസ്.

Also Read:  ഗൂഡാലോചന കേസ്; സരിതയുടെ രഹസ്യമൊഴി അന്വേഷണ സംഘത്തിന്
 
അതേസമയം ഗുളിക നൽകിയ വ്യാജ സിദ്ധനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഇയാൾ നൽകിയ ഗുളിക എങ്ങിനെയുള്ളതാണെന്നും ഇത് ഇയാൾ തന്നെയാണോ ഉണ്ടാക്കിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News