Nayana Sooryan Death : യുവ സംവിധായികയുടെ മരണം ഡിസിആർബി അസി. കമ്മീഷണർ അന്വേഷിക്കും

Nayana Sooryan Death Investigation : ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലാണ് കേസ് അന്വേഷിക്കുന്നത്. മരണത്തിൽ അസ്വാഭാവികത ആരോപിച്ച് സംവിധായികയുടെ സുഹൃത്തുക്കൾ  രംഗത്തെത്തിയിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 06:18 PM IST
  • ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലാണ് കേസ് അന്വേഷിക്കുന്നത്.
  • മരണത്തിൽ അസ്വാഭാവികത ആരോപിച്ച് സംവിധായികയുടെ സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു.
  • ഇതിനെ തുടർന്നാണ് കേസിന്റെ പുനരന്വേഷണം ആരംഭിക്കുന്നത്.
  • 2019 ഫെബ്രുവരി 24നാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 Nayana Sooryan Death : യുവ സംവിധായികയുടെ മരണം ഡിസിആർബി അസി. കമ്മീഷണർ അന്വേഷിക്കും

യുവ സംവിധായക നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഡിസിആർബി അസി. കമ്മീഷണർ അന്വേഷിക്കും. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലാണ് കേസ് അന്വേഷിക്കുന്നത്. മരണത്തിൽ അസ്വാഭാവികത ആരോപിച്ച് സംവിധായികയുടെ സുഹൃത്തുക്കൾ  രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കേസിന്റെ പുനരന്വേഷണം ആരംഭിക്കുന്നത്. 2019 ഫെബ്രുവരി 24നാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിലെ ദുരൂഹതകൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല എന്ന ആരോപണത്തെ തുടർന്നാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

മൂന്ന് വർഷം മുൻപ് തിരുവനന്തപുരം ആൽത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നയനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് സീ മലയാളം ന്യൂസിന് ലഭിച്ചു. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. അടിവയറ്റിൽ ചവിട്ടേറ്റത് പോലുള്ള ക്ഷതമുണ്ട്. ആന്തരാവയവങ്ങളിൽ രക്തസ്രാവമുണ്ടായി.  എന്നാൽ ഇത് കൊലപാതമല്ലെന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു. എന്നാൽ തെളിയിക്കപ്പെടാത്ത കേസായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

ALSO READ: Nayana Sooryan: യുവ സംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന; പോസ്റ്റുമോർട്ടം റിപ്പോർട്ട് സീ ന്യൂസിന്

മ്യൂസിയം പൊലീസായിരുന്നു കേസ് അന്വേഷിച്ചത്.  പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം വഴി മുട്ടിയ അവസാനിപ്പിക്കുകയായിരുന്നു. പ്രമേഹരോ​ഗിയായ നയന ഷു​ഗർനില കുറ‍ഞ്ഞ് തളർന്ന് വീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. നയന വിഷാദ രോ​ഗത്തിന് ചികിത്സ തേടിയിരുന്നു.സുഹൃത്തുക്കൾ നിരവധി തവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ നയനയെ കണ്ടെത്തിയത്. 

ലെനിൻ രാജേന്ദ്രന്റെ മരണത്തെ തുടർന്ന് ഇവർ വളരെ മനോവിഷമത്തിലായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും വിഷാദരോ​ഗവും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. അന്ന് പോലീസ് നടത്തിയ മൃതദേഹ പരിശോധനയിൽ കഴുത്തിലുണ്ടായ 31.5 സെന്റിമീറ്റർ മുറിവും ശരീരത്തെ മറ്റ് ക്ഷതങ്ങളും റിപ്പോർട്ട് ചെയ്തിരുന്നില്ല. കൂടാതെ, അടിവയറ്റിൽ മർദ്ദനമേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. എന്നിട്ടും പോലീസ് ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തിയില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News