മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനികളെ ലൈംഗികമായി ചൂഷ്ണം ചെയ്തു; അധ്യാപകൻ പിടിയിൽ

Malappuram Crime News സംഭവത്തിന് ശേഷം പ്രതിയായ സമദ് ഒളിവിൽ പോകുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 09:39 PM IST
  • സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ചങ്ങരംകുളം പോലീസാണ് അറസ്റ്റ് ചെയ്തത്.
  • മലപ്പുറം കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത്‌ ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
  • പോക്‌സോ നിയമപ്രകാരം പോലീസ് പിടികൂടിയത്.
മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനികളെ ലൈംഗികമായി ചൂഷ്ണം ചെയ്തു; അധ്യാപകൻ പിടിയിൽ

മലപ്പുറം : എടപ്പാളിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപകന് പിടിയിൽ. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ചങ്ങരംകുളം പോലീസാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത്‌ ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം പോലീസ് പിടികൂടിയത്.

മലപ്പുറം വട്ടംകുളം പഞ്ചായത്തിലെ ഒരു വിദ്യാലയത്തിലെ ഒമ്പത് കുട്ടികളാണ് അധ്യാപകനായ സമദിനെതിരെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നൽകിയത്. ഇതുപ്രകാരം ഒന്‍പതു കേസുകളാണ് പ്രതിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. അധ്യാപകന്‍ ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. 

ALSO READ : തന്നെ ബലാത്സം​ഗം ചെയ്തുവെന്ന് ആരോപിച്ച് യുവാവിന്റെ അമ്മയ്ക്ക് നേരെ വെടിയുതിർത്ത് പതിനാറുകാരി

തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്തു. കുട്ടികളുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം സമദിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News