ഉപതിരഞ്ഞെടുപ്പ് നടക്കട്ടെ, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരും...!! കമല്‍നാഥ്

ഉപതിരഞ്ഞെപ്പിനുശേഷം മധ്യപ്രദേശില്‍ ബിജെപിയ്ക്ക് അധികാരത്തില്‍  തുടരാനാകില്ലെന്നും കോണ്‍ഗ്രസ്‌ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ കമല്‍നാഥ്....

Last Updated : May 4, 2020, 12:54 PM IST
ഉപതിരഞ്ഞെടുപ്പ് നടക്കട്ടെ, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരും...!! കമല്‍നാഥ്

ഭോപ്പാല്‍: ഉപതിരഞ്ഞെപ്പിനുശേഷം മധ്യപ്രദേശില്‍ ബിജെപിയ്ക്ക് അധികാരത്തില്‍  തുടരാനാകില്ലെന്നും കോണ്‍ഗ്രസ്‌ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ കമല്‍നാഥ്....

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തനിക്ക് 40 വര്‍ഷത്തെ പരിചയമുണ്ടെന്നും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ തിരിച്ചുവരുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ന് വോട്ടര്‍മാര്‍ വളരെ അവബോധമുള്ളവരാണ്. അവര്‍ നിശബ്ദരാണെങ്കിലും കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുന്നുണ്ട്. ജനങ്ങളെ വഴിതെറ്റിക്കില്ലെന്ന് മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്  എന്നിവിടങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച മണ്ഡലങ്ങളിലെ ജനങ്ങള്‍ക്കറിയാം അവര്‍ തിരഞ്ഞെടുത്തവര്‍ തങ്ങളെയും പാര്‍ട്ടിയെയും വഞ്ചിച്ചു എന്നാ കാര്യം. നിയമസഭാംഗങ്ങള്‍ പാര്‍ട്ടി വിട്ടുപോയത് അത്യാഗ്രഹമാണെന്നും  അവര്‍ക്കറിയാം. അതുകൊണ്ട് രാജിവച്ച എംഎല്‍എമാര്‍ക്ക് അവരുടെ നിയോജകമണ്ഡലങ്ങളില്‍ ഉചിതമായ മറുപടി ലഭിക്കും. ഉപതിരഞ്ഞെടുപ്പിന് ശേഷം എന്താണ് വേണ്ടതെന്ന് മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് അറിയാം. 20-22 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ ബിജെപി സര്‍ക്കാരിന് എങ്ങനെ നിലനില്‍ക്കാനാവും. മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ തനിക്ക് ദു:ഖമില്ല. താന്‍ ആരംഭിച്ച പദ്ധതികള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിയാത്തതില്‍ തനിക്ക് ഖേദമുണ്ട് എന്നും കമല്‍നാഥ് പറഞ്ഞു.
 
 കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യസിന്ധ്യ ബിജെപിയില്‍ ചേരുകയും അദ്ദേഹത്തോടൊപ്പം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുകയും ചെയ്തതോടെയാണ് കമല്‍നാഥ് സര്‍ക്കാരിന് അധികാരം നഷ്ടമായത്. 

കമല്‍നാഥ് അധികാരമൊഴിഞ്ഞതിന് ശേഷം ശിവരാജ് സിംഗ് ചൗഹാന്‍ അധികാരമേറ്റെടുത്തിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതുപോലെ  അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല എന്നത് വ്യക്തമാണ്‌. അധികാരത്തിലേറി ഒരു മാസത്തിന് ശേഷമാണ് മന്ത്രിസഭ വികസനം തന്നെ സാധ്യമായത്. അതും വെറും 5 മന്ത്രിമാരെയാണ് നില വില്‍ നിയമിച്ചിരിയ്ക്കുന്നത്. 

സംസ്ഥാനത്ത് കൊറോണ വൈറസ്  വ്യാവ്യപിക്കുന്ന  സാഹചര്യത്തില്‍ പോലും മധ്യ പ്രദേശില്‍ ആരോഗ്യമന്ത്രിയില്ലായിരുന്നു എന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

മധ്യപ്രദേശില്‍ 24 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ 22 എംഎല്‍എമാരുടെ മണ്ഡലങ്ങളിലും രണ്ട് എംഎല്‍എമാരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

230 അംഗ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 107 എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് 97ഉം. മറ്റ് പാര്‍ട്ടികളിലായി ഏഴും. അത് കൊണ്ട് തന്നെ വരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തെ ബാധിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  അതിനാല്‍, ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസും ബിജെപിയും...

Trending News