CBSE Board 12 Exam 2021: മൂല്യനിർണ്ണയത്തിന്റെ മാനദണ്ഡം തീരുമാനിക്കാൻ CBSE കമ്മിറ്റി രൂപീകരിച്ചു

 Covid 19 രോഗബാധയുടെ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ  പരീക്ഷകൾ റദ്ധാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2021, 07:26 PM IST
  • Covid 19 രോഗബാധയുടെ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ പരീക്ഷകൾ റദ്ധാക്കിയത്.
  • കമ്മിറ്റി 10 ദിവസങ്ങൾക്കുള്ളിൽ മൂല്യനിര്ണ്ണയത്തിന്റെ മാനദണ്ഡം വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • ജൂൺ ഒന്നിനാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയത്.
  • പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
CBSE Board 12 Exam 2021: മൂല്യനിർണ്ണയത്തിന്റെ മാനദണ്ഡം തീരുമാനിക്കാൻ CBSE കമ്മിറ്റി രൂപീകരിച്ചു

New Delhi: സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ (CBSE Bard Plus Two Rsults) റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിന്റെ  മാനദണ്ഡങ്ങൾ തീരുമാനിക്കാൻ കമ്മിറ്റി രൂപീകരിച്ചു. Covid 19 രോഗബാധയുടെസാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) പരീക്ഷകൾ റദ്ധാക്കിയത്. കമ്മിറ്റി 10 ദിവസങ്ങൾക്കുള്ളിൽ മൂല്യനിര്ണ്ണയത്തിന്റെ മാനദണ്ഡം വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂൺ ഒന്നിനാണ് സിബിഎസ്ഇ (CBSE) പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും  കണക്കിലെടുത്താണ് പരീക്ഷകൾ നടത്തേണ്ടയെന്ന് തീരുമാനിച്ചതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.  

ALSO READ: Breaking: CBSE Board 12 th Exam: ഈ കൊല്ലം സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ നടത്തില്ല

മുമ്പ് നടന്ന യോഗങ്ങളിൽ മിക്ക സംസ്ഥാനങ്ങളും പരീക്ഷ (Exam) നടത്താൻ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും ജൂൺ ഒന്നിന് നടന്ന ഉന്നതതല യോഗത്തിൽ  പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പരീക്ഷ നടത്തേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. യോഗത്തിന് മുമ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ALSO READ: CBSE Board 12th Exam 2021: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗം ഇന്ന്

വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി (Prime Minister) പറഞ്ഞു. മാത്രമല്ല വിദ്യാർഥികളുടെയും, അധ്യാപകരുടെയും, മാതാപിതാക്കളുടെയും ഇടയിൽ നിൽ നിൽക്കുന്ന പരീക്ഷയെ കുറിച്ചുള്ള ഉത്കണ്ഠയും സമ്മർദ്ദവും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷയെഴുതാൻ നിര്ബന്ധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ALSO READ:  CBSE 12th Exam: തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

പരീക്ഷകളുടെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ചെയർമാൻ മനോജ് അഹൂജ എന്നിവരും പങ്കെടുത്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News