ED Summons to Arvind Kejriwal: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അഞ്ചാം തവണ സമൻസ്

ED Summons to Arvind Kejriwal: ഡല്‍ഹി മദ്യ നയത്തിലെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള  കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സമന്‍സ്. ഈ കേസിൽ ഇത് അഞ്ചാം തവണയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്  ഇഡി സമൻസ് അയക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 31, 2024, 04:20 PM IST
  • പ്രതിപക്ഷ പാർട്ടികളുടെ കള്ളക്കളി ആരോപണത്തെത്തുടർന്ന് 2023 ഫെബ്രുവരിയിൽ റദ്ദാക്കിയ ഡൽഹിയുടെ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ഉണ്ടായ ക്രമക്കേടുകൾ സംബന്ധിച്ചാണ് കേസ്.
ED Summons to Arvind Kejriwal: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അഞ്ചാം തവണ സമൻസ്

New Delhi: എക്സൈസ് നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അഞ്ചാം തവണ സമന്‍സ് അയച്ച് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് (ED).  

നിയമപരവും നടപടിക്രമപരവുമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി ഇതിനോടകം നാല് സമൻസുകൾ തള്ളിക്കളഞ്ഞിരുന്നു.  ഇഡി പക്ഷപാതപരമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ്‌ പ്രവർത്തിക്കുന്നത് എന്നും  കേജ്‌രിവാള്‍ ആരോപിച്ചിരുന്നു. ജനുവരി 18ന് അദ്ദേഹം അവഗണിച്ച നാലാമത്തെ സമൻസിനെ തുടർന്നാണ് ഡൽഹി മുഖ്യമന്ത്രിക്കുള്ള പുതിയ സമൻസ്. ജനുവരി 18, ജനുവരി 3, നവംബർ 2, ഡിസംബർ 22 തീയതികളിൽ ഇഡി നൽകിയ നാല് സമൻസുകൾ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്.

Also Read:  Parliament Budget Session: രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

ഡല്‍ഹി മദ്യ നയത്തിലെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സമന്‍സ്. ഈ കേസിൽ ഇത് അഞ്ചാം തവണയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്  ഇഡി സമൻസ് അയക്കുന്നത്. 

Also Read:  PM Modi: അച്ചടക്കമില്ലാത്ത എംപിമാർക്ക് മുന്നറിയിപ്പ്, അടുത്ത സമ്പൂര്‍ണ്ണ ബജറ്റും NDA അവതരിപ്പിക്കും!! ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി മോദി 

കഴിഞ്ഞ വർഷം നവംബർ 2 ന് ഇഡി ആദ്യം കേജ്‌രിവാളിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍, നോട്ടീസ് “അവ്യക്തവും പ്രചോദനാത്മകവും നിയമപരമായി നിലനിൽക്കാത്തതുമാണ്” എന്ന് അവകാശപ്പെട്ട് അദ്ദേഹം ഹാജരായില്ല. ഡിസംബർ 21 ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഇഡി കേജ്‌രിവാളിന് രണ്ടാമത്തെ സമന്‍സ് അയച്ചു. എന്നാല്‍, അന്വേഷണത്തിന്‍റെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ചുള്ള തന്‍റെ അന്വേഷണങ്ങൾക്ക് ED യിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് കേജ്‌രിവാൾ വീണ്ടും സമൻസ് ഒഴിവാക്കി.

ഡിസംബർ 22 ന് ഇഡി മൂന്നാമത്തെ സമൻസ് അയച്ചു, ഈ വർഷം ജനുവരി 3 ന് ഏജൻസിക്ക് മുന്നിൽ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. ഇതിനു നോട്ടീസ് "നിയമവിരുദ്ധം" എന്നായിരുന്നു കേജ്‌രിവാളിന്‍റെ പ്രതികരണം. സമൻസിന്‍റെ അടിസ്ഥാനവും ലക്ഷ്യവും ഇഡി വ്യക്തമാക്കിയാൽ മാത്രമേ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാവൂ എന്നാണ് ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ നിലപാട്.

പ്രതിപക്ഷ പാർട്ടികളുടെ കള്ളക്കളി ആരോപണത്തെത്തുടർന്ന് 2023 ഫെബ്രുവരിയിൽ റദ്ദാക്കിയ ഡൽഹിയുടെ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ഉണ്ടായ ക്രമക്കേടുകൾ സംബന്ധിച്ചാണ് കേസ്. ഈ കേസ് ഒരേ സമയം സിബിഐയും  ഇഡിയും അന്വേഷിക്കുകയാണ്. 

മദ്യനയ രൂപീകരണം, നയം അന്തിമമാക്കുന്നതിന് മുമ്പ് നടന്ന ചർച്ചകൾ, കൈക്കൂലി ആരോപണങ്ങൾ എന്നിവയില്‍   ള്ള കേസിൽ കേജ്‌രിവാളിന്‍റെ മൊഴി രേഖപ്പെടുത്താൻ ഇഡി ആഗ്രഹിക്കുന്നു. ED പുറപ്പെടുവിച്ച നാലാമത്തെ സമൻസ് ഒഴിവാക്കിയ അവസരത്തില്‍ ED നടപടി നിയമവിരുദ്ധമാണ് എന്നും തന്നെ അറസ്റ്റുചെയ്യുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുകയുമാണ് ഏജൻസിയുടെ ലക്ഷ്യമെന്നും ആരോപിച്ചിരുന്നു. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിലിലും സിബിഐ കേജ്‌രിവാളിന് സമൻസ് അയച്ചിരുന്നു. അതേസമയം, സിബിഐ എഫ്‌ഐആറിൽ കേജ്‌രിവാളിനെ പ്രതി ചേർത്തിട്ടില്ല.

കേജ്‌രിവാളിന്‍റെ മന്ത്രിസഭയിലെ ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2023 ഫെബ്രുവരി 26 ന്  സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും മദ്യ കരാറിൽ ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. കേസില്‍ പങ്കുണ്ട് എന്ന കാരണത്താല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഏക എംപി സഞ്ജയ്‌ സിംഗും ജയിലിലാണ്.  

ദേശീയ തലസ്ഥാനത്ത് മദ്യവിൽപ്പന ശാലകൾ പ്രവർത്തിപ്പിക്കാൻ സ്വകാര്യ കമ്പനികളെ നയം അനുവദിച്ചിരുന്നു, ഇത് വരുമാന നഷ്ടത്തിനും അനധികൃത ഇടപാടുകൾക്കും കാരണമായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News